<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-2492177208657758832</id><updated>2011-11-04T00:23:43.602+05:30</updated><category term='ഓര്‍മ്മ'/><category term='കഥ'/><category term='പലവക'/><title type='text'>മഴക്കാഴ്ച്ചകള്‍</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://mazhakkaazhchakal.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2492177208657758832/posts/default?max-results=100'/><link rel='alternate' type='text/html' href='http://mazhakkaazhchakal.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>ലേഖാവിജയ്</name><uri>http://www.blogger.com/profile/01208593706555939052</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>10</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-2492177208657758832.post-7734093835485617249</id><published>2011-06-04T23:21:00.001+05:30</published><updated>2011-06-04T23:34:17.688+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>മഴയിൽ ഒരു തീ വണ്ടി</title><content type='html'>ട്രെയിനിൽ തിരക്കു കുറവായിരുന്നു. എറണാകുളമെത്തുമ്പോഴേക്കും തിരക്കാകുമായിരിക്കും. വായിക്കാമെന്നു കരുതി മാഗസിൻ എടുത്തപ്പോൾ അതിൽ ശ്രദ്ധിക്കാനാകുന്നില്ല. കണ്ണടച്ച് ഇരുന്നു. അമ്മൂന് തീരെ ഇഷ്ടമായിട്ടില്ല താൻ പോന്നത്. കുഞ്ചൂന് വഴക്കുകൾ തീരെയില്ല. മുതിർന്ന കുട്ടിയായിരിക്കുന്നു, അവൻ. വായിക്കാൻ കുറേപുസ്തകങ്ങൾ ഉണ്ടെങ്കിൽ പിന്നെ നേരാം വണ്ണം ആഹാരം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. അമ്മമ്മയുണ്ടാക്കുന്ന കറികളൂടെയൊക്കെ സ്വാദ് അവനിഷ്ടവുമാണ്. അമ്മു അങ്ങനെയല്ല. പത്തുവയസ്സായിട്ടും തന്റെ ഒപ്പം ഉറങ്ങണം. കഥകൾ കേൾക്കണം. ഉറങ്ങുമ്പോൾ കാലെടുത്ത് തന്റെ വയറിന്മേൽ വയ്ക്കണം. ദു:ശ്ശീലങ്ങളെല്ലാം പഠിപ്പിച്ചിട്ടുണ്ടെന്ന് രവിയേട്ടൻ വഴക്കു പറയാറുണ്ട്. പത്താം വയസ്സിൽ താനൊരു വലിയ കുട്ടി ആയിരുന്നു എന്നവളോട്  പറഞ്ഞു കൊടുക്കാറുണ്ട്. വീട്ടുജോലികൾ ചെയ്യുമായിരുന്നു. മുറ്റമടിക്കുക, പാത്രം കഴുകുക.. നീയതൊക്കെ ചെയ്തു പഠിക്കണ്ടേ എന്നു ചോദിച്ചാൽ കണ്ണു ചിമ്മി ചിരിക്കും അവൾ.&lt;br /&gt;&lt;br /&gt;കോയമ്പത്തൂർ വരെ ഒരു യാത്രയുണ്ട് എന്നു പറഞ്ഞപ്പോൾ അമ്മ നീരസം കാട്ടി. അവിടേതു സുഹൃത്തിന്റെ കല്യാണം.ഈ മുപ്പത്തെട്ടാം വയസ്സിലും കല്യാണം കഴിക്കാത്ത ഏതു സുഹൃത്താണു നിനക്കുള്ളതെന്നു കളിയാക്കി. ഫേസ്ബുക്ക്, ഓർക്കൂട്ട് സൗഹൃദങ്ങളേക്കുറിച്ചൊന്നും അമ്മയ്ക്കറിയില്ല. കുട്ടികളെ നോക്കുന്നതിന്റെ ടെൻഷൻ ഉണ്ട്. പ്രായമായതിന്റെ വല്ലായ്കകളും. അമ്മൂനു അമ്മയുടെ രീതികളൊന്നും ഇഷ്ടമല്ല. പെങ്കുട്ടിയാ പെങ്കുട്ടിയാ എന്നു എപ്പോഴും ഓർമ്മിച്ചുകൊണ്ടിരിക്കും അത്രെ അമ്മമ്മ. വെക്കേഷനു നാട്ടിൽ വരുന്നതു അവൾക്കു തീരെ ഇഷ്ടമല്ല. കളിക്കാൻ കൂട്ടുകാരില്ല ഇവിടെ. അയൽ വീടുകളിലെങ്ങും പോകാൻ അമ്മ  സമ്മതിക്കില്ല. അപ്പുറത്തെ വീട്ടിലെ രാമു എന്ന പയ്യന്റെ കയ്യിൽ നിന്നും മിഠായി വാങ്ങിയതിനു അമ്മ അവളെ ശകാരിച്ചു. അതിനെന്താമ്മെ രാമൂന്റെ കയ്യീന്നൊരു മിഠായി വാങ്ങിയതിനെന്നു ചോദിച്ചപ്പോൾ ഒന്നും വേണ്ട ചെക്കന്റെ പേരു രാമൂന്നാണെങ്കിലും രാവണന്റെ സ്വഭാവമാ. വല്ലപ്പോഴും വന്നു പോകുന്ന നിനക്കതൊന്നുമറിയില്ല എന്നു തന്നോട് തട്ടിക്കയറി.&lt;br /&gt;&lt;br /&gt;വീട്ടിൽ നിന്നിറങ്ങുമ്പോൾ ചെറിയ മഴ ഉണ്ടായിരുന്നു.ഗോപൂനു ഫോൺ ചെയ്തു. കന്യാകുമാരി ബാംഗ്ലൂർ എക്സ്പ്രസ്സിനാണു വരികയെന്നു പറഞ്ഞു. അവൻ സ്റ്റേഷനിൽ കാത്തു നിൽക്കും. ഓണലൈൻ സുഹൃത്താണ്. വെറുതേ ഹലോയിൽ തുടങ്ങുന്ന ചില സൗഹൃദങ്ങൾക്ക് രക്തബന്ധങ്ങളേക്കാൾ ആഴമുണ്ടാകും. ബന്ധുവൊന്നുമല്ലല്ലൊ സുഹൃത്തല്ലെ എന്ന് അമ്മ ചോദിച്ചപ്പോഴും പറഞ്ഞു; സൗഹൃദത്തേക്കാൾ ആഴമുള്ള ബന്ധം ഏതാണ് ?&lt;br /&gt;അടുത്ത സീറ്റിലിരുന്നൊരാൾ  മൊബൈൽ ഫോണിൽ ഉച്ചത്തിൽ സംസാരിക്കുന്നു. ആരുടേയോ അസുഖവിവരങ്ങൾ ആണ്.അമൃതയിലാണ് രോഗി. ഡയാലിസിസിനേക്കുറിച്ചും മറ്റും പറയുന്നു. അയാളുടെ മകളൂടെ കല്യാണമാണെന്നും അതുവരെയെങ്കിലും അയാൾ ജീവിച്ചിരുന്നെങ്കിൽ എന്നും മറ്റും.. അയാൾ രക്ഷപ്പെടട്ടെ. അയാളുടെ മകളുടെ വിവാഹം ഭംഗിയായി നടക്കട്ടെ എന്നു മനസ്സ് കൊണ്ട് ആശംസിച്ചു. അയാൾക്കപ്പുറത്തൊരു  പയ്യൻ മൊബൈലിൽ വരുന്ന സന്ദേശങ്ങൾ വായിക്കുകയും പുഞ്ചിരി തൂകുകയും ധൃതിയിൽ മറുപടി ടൈപ്പു ചെയ്യുകയും ചെയ്യുന്നു. ചെക്കനു ഇറങ്ങേണ്ട സ്റ്റേഷൻ കഴിഞ്ഞുവോ ആവോ. മഴ പെയ്തുകൊണ്ടിരിക്കുകയാണ്. അടച്ചിട്ട ചില്ലു ജനാലക്കപ്പുറം മഴ മുട്ടിവിളിക്കുന്നു.&lt;br /&gt;&lt;br /&gt;തിരുവല്ലയിൽ നിന്നും ഒരു പ്രായം ചെന്ന സ്ത്രീയും അമ്മൂന്റെ പ്രായം തോന്നിക്കുന്ന ഒരു കുട്ടിയും കയറി. കുട്ടിയുടെ കയ്യിൽ ഒരു പോളിത്തീൻ ബാഗുണ്ട്. അവളത് നെഞ്ചോട് ചേർത്ത്പിടിച്ചിരിക്കുന്നു. അവൾക്കു പ്രിയപ്പെട്ടതൊക്കെയാകും അതിനുള്ളിൽ.. അഴിഞ്ഞുകിടക്കുന്ന മുടി. എണ്ണ തേക്കാത്തമുടിയിൽ അവിടവിടെ കുഞ്ഞു കുഞ്ഞു മഴത്തുള്ളികൾ. ഒരു യാത്രക്കുപോകാനുള്ള അടുക്കും ചിട്ടയുമൊന്നുമില്ല രണ്ടാളേയും കണ്ടിട്ട്. വീട്ടിൽ നിന്ന വേഷത്തിൽ അതേപടി ഇറങ്ങിവന്നതുപോലെ. അവരുടെ കയ്യിൽ ഒരു ചെറിയ ബാഗുണ്ട്. അതിന്റെ സിബ്ബ് പൊട്ടിയിട്ട് ഒരു സേഫ്റ്റി പിൻ വച്ച് ലോക്ക് ചെയ്തിരിക്കുന്നു. ആകെക്കൂടി പാവം തോന്നി. ആ കുട്ടി എന്തിനേയോ പേടിക്കും പോലെ.. ഇപ്പോൾ കരയുമെന്നു തോന്നിപ്പിക്കുന്ന മുഖഭാവം. അടുത്തസീറ്റിലെ യാത്രക്കാരൻ ഫോണിൽ ഉച്ചത്തിൽ സംസാരിക്കുമ്പോഴൊക്കെയും ആ കുട്ടി ഞെട്ടുന്നുണ്ട്. അമ്മൂനെ ഓർമ്മ വന്നു. അവൾക്കെപ്പോഴും വൃത്തിയായി ഒരുങ്ങി നടക്കണം. ഈ അമ്മേടെ ബാഗൊരു മൊബൈൽ ബ്യൂട്ടിപാർലർ തന്നെയെന്നു കുഞ്ചു കളിയാക്കും. അവളുടെ പൊട്ടുകൾ, ഹെയർപിന്നുകൾ, ചീപ്പ് ഒക്കെ തന്റെ ബാഗിലാണവൾ സൂക്ഷിക്കുക. യാത്രതിരിക്കും മുന്നേ അതെല്ലാം എടുത്തുമാറ്റാൻ മറന്നു. മുഖം വൃത്തിയായി കഴുകി, മുടിയൊക്കെ ചീകി, പൊട്ടൊക്കെ തൊട്ടുകൊടുത്താൽ ഈ കുട്ടിയും സുന്ദരിയാകും. ഇവളുടെ  അമ്മയെന്താണിവളെ ഒരുക്കി വിടാഞ്ഞതെന്നു ഒരിക്കലും കണ്ടില്ലാത്ത ആ സ്ത്രീയോട് ദേഷ്യം തോന്നി. അവളുടെ അഴിഞ്ഞുലഞ്ഞ മുടിയും മുഖഭാവവും കണ്ടിട്ട് അസ്വസ്ഥത തോന്നി.  അമ്മൂമ്മയോ  അഛമ്മയോ ആകും ഒപ്പമുള്ളത്. അവർ മഴയെ ശപിക്കുന്നുണ്ട്.നാശം പിടിച്ച  മഴ!.&lt;br /&gt;&lt;br /&gt;ആ കുട്ടിയോടൊന്നു മിണ്ടണമെന്നു തോന്നി. എന്താ മോൾടെ പേര്, ഏതു ക്ലാസിലാ പഠിക്കുന്നത്, എവിടേക്കു പോവ്വാ എന്നൊക്കെ.. പക്ഷേ ആ കുട്ടി തന്റെ മുഖത്തേക്കു നോക്കുന്നതേയില്ല. തന്റെയെന്നല്ല ആരുടേയും മുഖത്തേക്കവൾ നോക്കുന്നില്ല. അവൾ എന്തിനേയാണ് പേടിക്കുന്നത്. എറണാകുളമെത്തിയപ്പോൾ ഫോണിൽ ഉച്ചത്തിൽ സംസാരിച്ചുകൊണ്ടിരുന്ന മനുഷ്യൻ ഇറങ്ങിപ്പോയി. ഒരു പെൺകുട്ടിമാത്രം കയറി. മെസ്സേജ് അയച്ചുകൊണ്ടിരുന്ന ചെറുപ്പക്കാരന്റെ മുഖം വിടർന്നു. അവരെന്തോ സ്വകാര്യം പറഞ്ഞു ചിരിച്ചു.&lt;br /&gt;വല്ലാത്ത തലവേദന തോന്നി. ചായയുമായി വന്ന പയ്യനോട് ഒരു ചാ‍യക്കു പറയുമ്പോൾ വെറുതേ അവരോടും ചോദിച്ചു ; അമ്മ ചായ കുടിക്കുന്നോ? അവർ വേണ്ടെന്നു തലയാട്ടി. മോൾക്കു വേണോ? ആ കുട്ടി താൻ ചോദിച്ചതു കേട്ടതുകൂടിയില്ലെന്നു തോന്നി. മഴയല്ലേ,ഒരു ചായ കുടിച്ചോളൂ അമ്മേ എന്നു നിർബ്ബന്ധിച്ചൊരെണ്ണം വാങ്ങിക്കൊടുത്തു അവർക്ക്. ആദ്യം ഒന്നു മടിച്ചിട്ടാണെങ്കിലും പിന്നെയവർ അതു വാങ്ങിക്കുടിച്ചു. ബാഗിന്റെ സൈഡ് പോക്കറ്റിൽ നിന്നും ഒരു കവർ ബിസ്ക്കറ്റ് എടുത്ത് കുട്ടിക്ക് നീട്ടി. വാങ്ങിച്ചോളൂ മോളേ എന്ന് അമ്മമ്മ പറഞ്ഞു. വേണ്ട നിക്ക് വേണ്ട എന്നു മാത്രം പറഞ്ഞൂ അവൾ. ഇതെന്തു സ്വഭാവമെന്നു മനസ്സിൽ കരുതി. എന്താ മോൾടെ പേര് എന്നു ചോദിച്ചതിനു അമ്മമ്മയാണ് മറുപടി പറഞ്ഞത്. അമ്മൂന്നാ വിളിക്കുക. ആഹാ എന്റെ മോൾടെ പേരും അതുതന്നെ. എന്താ കുട്ടി ഒന്നും മിണ്ടാത്തതെന്ന ചോദ്യത്തിനു തന്നെ അമ്പരിപ്പിച്ചുകൊണ്ട് അമ്മമ്മ ഏങ്ങിക്കരയാൻ തുടങ്ങി. യ്യോ ന്താ എന്തു പറ്റി എന്നു താൻ പരിഭ്രമിച്ചപ്പോൾ തള്ളയില്ലാത്ത കൊച്ചാ മോളേ എന്നവർ തേങ്ങി. അമ്മമ്മ കരയുന്നതു കണ്ടപ്പോൾ ആ കുട്ടിയും വിതുമ്പാൻ തുടങ്ങി. പാവം തോന്നി അമ്മൂനേ ഓർമ്മ വന്നു പിന്നേം. എന്തെടുക്കുകയാവും അവളിപ്പോൾ? അമ്മമ്മ കരയേണ്ട കരയേണ്ട എന്നു പറഞ്ഞ് ആ കുട്ടിയും അവർക്കൊപ്പം കരയുന്നു.അവർക്കൊപ്പം കരയാതിരിക്കാനായില്ല. എങ്ങനെയാ അമ്മൂന്റെ അമ്മ മരിച്ചത്? കഴിഞ്ഞ അവധിക്കാലത്ത് നാട്ടിൽ വന്നപ്പോൾ  മിന്നലേറ്റു മരിച്ചതാ. അന്നു ഇവൾടെ അഛൻ ഇവളേ എനിക്കൊപ്പമാക്കിയിട്ടു പോയതാണ്. വല്ലപ്പോഴും ഫോൺ വിളീച്ചാലായി. അമ്മ മരിച്ചൊരു വർഷമായിട്ടും ഈ കുഞ്ഞിതുവരെ ആ സങ്കടത്തിൽ നിന്നു മുക്തയായില്ലല്ലൊ എന്നു ചിന്തിക്കുമ്പോൾ അമ്മമ്മ തുടർന്നു. വീട്ടിൽ എന്റെ കൂടെ ഇവൾടെ കുഞ്ഞമ്മയുണ്ട്. ഇവളുടെ അമ്മയുടെ അനിയത്തി. അവളൂടെ ഭർത്താവ് ആ കാലൻ മിനിയാന്ന് കള്ളുകുടിച്ചിട്ട് വന്നു ഈ പിഞ്ചുകുഞ്ഞിനെ നശിപ്പിക്കാൻ നോക്കി. ഞാൻ കണ്ടില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു ഇതിന്റെ അവസ്ഥ. ആ അമ്മ കരയുകയും പറയുകയും ചെയ്തുകൊണ്ടിരുന്നു. ഈ കുഞ്ഞിനെ ഇനി എന്തു വിശ്വസിച്ചാണ് ഞാനവിടെ നിർത്തുക. എനിക്കു പ്രായമായില്ലേ മോളേ. അല്ലെങ്കിലും ഒരു പെൺകുട്ടിക്ക് സ്വന്തം അമ്മയേക്കാൾ സുരക്ഷിതമായൊരിടം വേറേയില്ല. ഈ ഭാഗ്യദോഷിക്ക് അതുമില്ലല്ലൊ. അവളേ അവളൂടെ അഛന്റെ അടുത്തേക്ക് കൊണ്ടുപോവ്വാണ്. കാൽമുട്ടിൽ മുഖമമർത്തിക്കരയുന്ന കുട്ടിയുടെ അടുത്തിരുന്ന്, മോള് കരയല്ലെ,  മോൾക്കൊന്നും പറ്റിയിട്ടില്ല മോൾ അച്ഛന്റെ അടുത്തേക്ക് പോവുകയല്ലെ. അവിടെ മോളെ ആരും ഉപദ്രവിക്കില്ല എന്നൊക്കെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ആ കുട്ടി പക്ഷേ കരഞ്ഞുകൊണ്ടേയിരുന്നു. എന്തു പറഞ്ഞാണ് അവളുടെ മനസ്സിലെ മുറിവുണക്കുക എന്നറിയില്ലായിരുന്നു. പെട്ടെന്നു  തിരികെ വീട്ടിലേക്കു പോകണമെന്നു തോന്നി. അമ്മൂനെ കാണണമെന്നും.വണ്ടി പാലക്കാട് എത്തിയിരിക്കുന്നു.ബാഗുമെടുത്ത് വേഗമെഴുന്നേറ്റു. എന്താവശ്യമുണ്ടെങ്കിലും വിളിക്കണമെന്നു പറഞ്ഞു അവർക്കു ഫോൺ നമ്പർ കൊടുത്ത് ഇറങ്ങുമ്പോൾ അമ്മൂന്റെ ഫോൺ.&lt;br /&gt;&lt;br /&gt;അമ്മ എവിടെയാ, എത്ര നേരായി വിളിക്കുന്നു.&lt;br /&gt;നല്ല മഴയാ മോളേ, ഫോൺ ബാഗിലായിരുന്നു. അമ്മ കേട്ടില്ല.&lt;br /&gt;അമ്മ എവിടെത്തി. &lt;br /&gt;അമ്മ വരികയാ&lt;br /&gt;ഫ്രണ്ടിന്റെ കല്യാണം കഴിഞ്ഞോ?&lt;br /&gt;കഴിഞ്ഞു. മോൾ മഴയിലിറങ്ങല്ലേ,അമ്മമ്മയുടെ അടുത്തുനിന്നെങ്ങോട്ടും പോകല്ലെ. രാമു മിഠായി തന്നാൽ വാങ്ങല്ലെ എന്നു എന്തൊക്കെയോ പറഞ്ഞ് സ്റ്റേഷനിലെ മഴത്തിരക്കിൽ നിന്നു വിങ്ങിക്കരഞ്ഞു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2492177208657758832-7734093835485617249?l=mazhakkaazhchakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mazhakkaazhchakal.blogspot.com/feeds/7734093835485617249/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2492177208657758832&amp;postID=7734093835485617249' title='15 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2492177208657758832/posts/default/7734093835485617249'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2492177208657758832/posts/default/7734093835485617249'/><link rel='alternate' type='text/html' href='http://mazhakkaazhchakal.blogspot.com/2011/06/blog-post.html' title='മഴയിൽ ഒരു തീ വണ്ടി'/><author><name>ലേഖാവിജയ്</name><uri>http://www.blogger.com/profile/01208593706555939052</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>15</thr:total></entry><entry><id>tag:blogger.com,1999:blog-2492177208657758832.post-5336765200095389538</id><published>2010-05-08T22:04:00.003+05:30</published><updated>2010-05-08T22:26:48.471+05:30</updated><category scheme='http://www.blogger.com/atom/ns#' term='പലവക'/><title type='text'>അമ്മത്തം</title><content type='html'>അടിമത്തം ലോപിച്ചതാണ് അമ്മത്തം.&lt;br /&gt;&lt;br /&gt;   എല്ലാ അമ്മമാര്‍ക്കും ആശംസകള്‍ :)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2492177208657758832-5336765200095389538?l=mazhakkaazhchakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mazhakkaazhchakal.blogspot.com/feeds/5336765200095389538/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2492177208657758832&amp;postID=5336765200095389538' title='37 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2492177208657758832/posts/default/5336765200095389538'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2492177208657758832/posts/default/5336765200095389538'/><link rel='alternate' type='text/html' href='http://mazhakkaazhchakal.blogspot.com/2010/05/blog-post.html' title='അമ്മത്തം'/><author><name>ലേഖാവിജയ്</name><uri>http://www.blogger.com/profile/01208593706555939052</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>37</thr:total></entry><entry><id>tag:blogger.com,1999:blog-2492177208657758832.post-7124704661603318699</id><published>2009-10-15T23:35:00.004+05:30</published><updated>2009-10-18T22:52:45.447+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ചന്ദനമരം</title><content type='html'>നടുവില്‍ മിന്നലുപോലെ ഇടവിട്ടിട വിട്ടാണ് വേദന. &lt;br /&gt;രണ്ട് ദിവസമായി. ഡോക്ടര്‍ പറഞ്ഞ ദിവസമായിട്ടില്ല. അതിനു ഇനിയുമുണ്ട് പത്ത് ദിവസം. ഇന്നലെ രാത്രിയിലും കൂടി കേട്ടു തൊട്ടപ്പുറത്തെ ലേബര്‍ റൂമില്‍ അലറിക്കരച്ചില്‍. ഞാന്‍ അങ്ങനെ കരയുകയൊന്നുമില്ല. നാളെക്കൂടി നോക്കിയിട്ട് സിസേറിയന്‍ ആവാമെന്നു ഡോക്ടര്‍ പറഞ്ഞു. അടുത്ത ബെഡിലെ പെണ്‍കുട്ടിക്കും കടിഞ്ഞൂല്‍ പ്രസവം ആണ്.അവള്‍ ഇന്നിപ്പോള്‍ വന്നതേയുള്ളൂ. പറഞ്ഞ ഡേറ്റിന് ഒരു ദിവസം മുന്നെ അഡ്മിറ്റ് ആയതാണ്. വന്നപ്പോള്‍ മുതല്‍ കലപിലാന്ന് വര്‍ത്തമാനമാണ്. ഇടക്കിടെ ഏതോ താരാട്ടുകള്‍ മൂളുന്നുണ്ട്. എത്ര റിലാക്സ്ഡ് ആണവള്‍. അമ്മയും ഇളയമ്മമാരും ഒപ്പമുണ്ട്. അവരൊക്കെ ടെന്‍ഷനില്‍ ആണെന്നു തോന്നുന്നു. ഇടക്കിടെ ഞാന്‍ വേദന കടിച്ച്പിടിക്കുമ്പോള്‍ സഹതാപത്തോടെ നോക്കുന്നുണ്ട്. ആരുമില്ലേ കൂടെ എന്നു ചോദിച്ചു അവളുടെ അമ്മ. ഉണ്ട് അമ്മയുണ്ട്. വീട്ടില്‍ വരെ പോയിരിക്കുന്നു. ഇപ്പോള്‍ വരും എന്നു പറഞ്ഞു. &lt;br /&gt;&lt;br /&gt;അമ്മയോട് സഹതാപം തോന്നി. എന്തു ജോലികള്‍ ആണ് പാവത്തിനു. പശുവും കോഴികളും ഒക്കെയുണ്ട്. പുലര്‍ച്ചെ മുതല്‍ ഇരുട്ടും വരേക്കും. പണ്ടൊന്നും അങ്ങനെ  തോന്നിയിട്ടില്ല. വീട്ടുജോലികളില്‍ ഒരു കൈ സഹായിക്കുമായിരുന്നില്ല. അഛന്‍ വീട്ടിലുള്ളപ്പോഴാണെങ്കില്‍ അഛനോട് വര്‍ത്തമാനം പറഞ്ഞിരിക്കും. അനിയനോട് വഴക്കടിക്കും. ഈ തേങ്ങ ഒന്നു ചുരണ്ടിത്തരൂ മോളെ എന്നു പറയുമ്പോള്‍ പുസ്തകം കയ്യിലെടുക്കും. നോക്കൂ അച്ഛാ പഠിക്കാന്‍ സമ്മതിക്കില്ല അമ്മ എന്നു പരാതി പറഞ്ഞ്, അഛന്‍ അമ്മയെ വഴക്കു പറയുന്നതു കേട്ട് സന്തോഷിക്കുമായിരുന്നു. അമ്മയോട് എപ്പോഴും ഒരു റിബലിനേപ്പോലെ; അഛനോട് ലിബറലും.നീയെന്താ ഇങ്ങനെ എന്നു അമ്മ എപ്പോഴും സങ്കടപ്പെടുമായിരുന്നു. അഞ്ച് വയസ്സുവരെ വളര്‍ത്തിയതു ഇളയമ്മ&lt;br /&gt;ആയിരുന്നു. അതുകൊണ്ടാവണം അമ്മയോട് മനസ്സുകൊണ്ട് അടുക്കാനേ കഴിഞ്ഞിട്ടില്ല. അമ്മയെ നിഷേധിക്കുന്നതു ഒരു ഹരമായിരുന്നു. എതിര്‍വാക്കു പറഞ്ഞ് വേദനിപ്പിക്കുന്നത് ഒരു രസമായിരുന്നു. സ്കൂളില്‍  പഠിക്കുമ്പോഴാണ് സന്ധ്യക്കു നാമം ജപിക്കാന്‍ പറഞ്ഞപ്പോള്‍ ഏതു ദൈവം എന്തു ദൈവം എന്നൊക്കെ ചോദിച്ച് വഴക്കിട്ടത്. ദൈവ നിഷേധി എന്നൊക്കെ പറഞ്ഞ് എത്ര അടിയാ കിട്ടിയത്. അമ്മ അടിച്ച അടികളെല്ലാം ഓര്‍ത്തിരിക്കുന്നു.എത്ര ഉമ്മകള്‍ തന്നിട്ടുണ്ട് അമ്മ .ഓര്‍മ്മയില്ല. &lt;br /&gt;&lt;br /&gt;ചേച്ചീടെ അമ്മ രാവിലെ പോയിട്ട് ഇതുവരെ വന്നില്ലെ?ഉച്ചയൂണിനു ശേഷം കഴിക്കാനുള്ള മരുന്നുമായി വന്ന നഴ്സ് ചോദിച്ചു.&lt;br /&gt;ഇല്ല വന്നില്ല. സങ്കടം വന്നു. &lt;br /&gt;ഇപ്പൊ വേദന എങ്ങനെയുണ്ട്? &lt;br /&gt;ഇടക്കിടെ വേദനയുണ്ട്.&lt;br /&gt;ചേച്ചി ഇങ്ങനെ ഒരേ കിടപ്പു കിടക്കാതെ ഈ വരാന്തയിലൂടെ ഇറങ്ങി നടക്കൂ. ഞാന്‍ പിടിക്കണോ?&lt;br /&gt;മെഴ്സി എന്നാണോ പേരു? ഞാന്‍ ചിരിച്ചു.&lt;br /&gt;അല്ലല്ലൊ സിന്ധുഎന്നാണ്. അവളും ചിരിച്ചു.&lt;br /&gt;ചേച്ചി മെല്ലെ എഴുന്നേല്‍ക്കൂ. &lt;br /&gt;അവള്‍ കൈ താങ്ങി.&lt;br /&gt;എഴുന്നേല്‍ക്കുമ്പോള്‍ തല ചുറ്റി.&lt;br /&gt;തല ചുറ്റുന്നു വയ്യെന്നു പിന്നെയും കിടക്കയിലേക്കു ചാഞ്ഞു.&lt;br /&gt;&lt;br /&gt;അമ്മ ഒരു വലിയ ടിഫിന്‍ കാരിയറില്‍ ഉച്ചയൂണുമായി കയറിവന്നു. അമ്പേ! നാണക്കേടു തോന്നി. ചെറിയ പാത്രമൊന്നും ഉണ്ടായിരുന്നില്ലേ വീട്ടില്‍ അടുത്ത ബെഡിലെ പെണ്‍കുട്ടിയും അവളുടെ അമ്മയും കൌതുകത്തോടെ നോക്കുന്നു. അവളുടെ ഇളയമ്മമാരെല്ലാം പോയോ?അമ്മ വന്നല്ലോ ഇനി ഞാന്‍ പോട്ടെ എന്നു പറഞ്ഞു ചിരിച്ച് സിന്ധുവും പോയി.&lt;br /&gt;ന്താമ്മേ വൈകീത്? &lt;br /&gt;അച്ഛന്‍ കുളിമുറിയില്‍ കാല്‍ വഴുതി വീണു.&lt;br /&gt;എന്തെങ്കിലും പറ്റിയോ?&lt;br /&gt;ഇല്ല ഭാഗ്യം. ഭഗവതി കാത്തു. &lt;br /&gt;&lt;br /&gt;അമ്മയ്ക്ക് എപ്പോഴും മുന്‍ ഗണന അച്ഛന്റെ കാര്യങ്ങളാണ് എന്നു വഴക്കടിക്കണമെന്നു തോന്നി. അപ്പുറത്തെ ബെഡിലെ&lt;br /&gt;പെണ്‍കുട്ടിയേയും അമ്മയേയും ഓര്‍ത്ത് അടക്കി. അമ്മ പ്ലേറ്റും ഗ്ലാസും കഴുകി വന്നപ്പോള്‍ അവരോട് കുശലം ചോദിച്ചു ; കഴിക്കുന്നോ? &lt;br /&gt;ഏയ് എന്നു ചിരിച്ചുകൊണ്ട് തലവെട്ടിച്ചു അമ്മയും മകളും.&lt;br /&gt;ആശുപത്രി മണത്തിലിരുന്നു കഴിക്കുന്നതിഷ്ടമല്ല. അമ്മ മുളകും ഉള്ളിയുമൊക്കെ വെളിച്ചെണ്ണയില്‍ വഴറ്റി ചമ്മന്തി ഉണ്ടാക്കികൊണ്ട് വന്നിരുന്നു. പിന്നെയും എന്തൊക്കെയോ.. &lt;br /&gt;ഒന്നും കഴിക്കാന്‍ തോന്നിയില്ല. വെറുതെ ചമ്മന്തി വിരല്‍ കൊണ്ട് തൊട്ടു നക്കി. അപ്പുറത്തെ ബെഡിലേക്കു ഒളികണ്ണിട്ട് നോക്കി. രണ്ട്പേരും ഞാന്‍ കഴിക്കുന്നത് നോക്കിയിരിക്കുന്നു. അമ്മ അവരുമായി പരിചയത്തിലായി. വീട്ടുവിശേഷങ്ങള്‍ പറയാന്‍ തുടങ്ങി. എന്നാ ഡേറ്റ്? അമ്മ എല്ല ഗര്‍ഭിണികളോടും ചോദിക്കുന്ന പതിവു ചോദ്യം ചോദിക്കുന്നു. &lt;br /&gt;നാളെയാ. അസുഖമൊന്നുമില്ല. വീടു കുറച്ചു ദൂരെ ആയതുകൊണ്ട് ഒരുദിവസം നേരത്തെ ഇങ്ങു പോരുന്നു.&lt;br /&gt;പപ്പക്കു വേദന തുടങ്ങിയിട്ട് കൊണ്ടു വന്നതാ. ഇടക്കിടെ വേദനയുണ്ട്. സ്കാന്‍ ചെയ്തിട്ട് കുഴപ്പമൊന്നുമില്ലെന്നാ ഡോക്ടര്‍ പറഞ്ഞത്. മറ്റുള്ളവരോട് പറയുമ്പോള്‍ ഈ അമ്മയ്ക്ക് പത്മ എന്നു പറഞ്ഞൂടെ. ദേഷ്യം വന്നു. &lt;br /&gt;&lt;br /&gt;കുറേനേരമായി കാലുമടക്കിയിട്ടിരുന്നു പെരുത്തുപോയി കാലുകള്‍. നീട്ടിവക്കാന്‍ നോക്കുമ്പോള്‍ വേദനിച്ചു. അമ്മ കാലു തടവുമ്പോഴും അവരോട് സംസാരിച്ഛു കൊണ്ടിരുന്നു. അമ്മയുടെ കൈകള്‍ ആകെ തണുത്തിരിക്കുന്നു. തടവിയിട്ട് ഒരു സുഖം തോന്നുന്നില്ല. ഉയര്‍ത്തിവച്ച തലയണയില്‍ ചാരി കണ്ണുകളടച്ഛിരുന്നു. ഹരിയേട്ടന്‍ ഇന്നിതുവരെ വിളിച്ചില്ലല്ലൊ എന്നോര്‍ത്തു. ഫീല്‍ഡ് വര്‍ക്കിലാവും. വയറിനുള്ളില്‍ അനക്കങ്ങള്‍ നന്നായറിയാന്‍ കഴിയുന്നുണ്ട്. ഒന്നു കഴിഞ്ഞു കിട്ടിയിരുന്നെങ്കില്‍. മൂന്നാം മാസത്തില്‍ ഒരു സ്കാനിങ്ങ് ഉണ്ടായിരുന്നു. അന്നു ഡോക്ടറോട് ചോദിച്ചതാ കുഞ്ഞ് ആണോ പെണ്ണോ എന്നു. പറഞ്ഞില്ല അയാള്‍. പറയാന്‍  പാടില്ലാത്രെ. ആണായാലും പെണ്ണായാലും ഒരേപോലെ എന്നൊക്കെ പറഞ്ഞാലും മകന്‍ മതിയെന്നാണെനിക്ക്. ഒരു ഏട്ടനില്ലാത്തതിന്റെ സങ്കടങ്ങള്‍ പലപ്പോഴും അനുഭവിച്ചിട്ടുണ്ട്. ആദ്യം മകന്‍ പിന്നെ മകള്‍ അങ്ങനെ മതി. ഓരോന്നാലോചിച്ച് ഉറങ്ങിയെന്നു തോന്നുന്നു. അമ്മയുടെ കരച്ചില്‍ കലര്‍ന്ന ശബ്ദം കേട്ടാണുണര്‍ന്നത്. കഥ പറഞ്ഞു പറഞ്ഞു കരച്ചിലിന്റെ വക്കോളം എത്തിയിരിക്കുന്നു. ഈ അമ്മേടെ ഒരു കാര്യം. ആരെയെങ്കിലും കാണുമ്പോള്‍ കരഞ്ഞു വിങ്ങലൊഴിക്കാന്‍ മാത്രം എന്തു സങ്കടമാ അമ്മയ്ക്കുള്ളത്. കണ്ണടച്ചു ഉറക്കം നടിച്ചു.&lt;br /&gt;&lt;br /&gt;അമ്മ പറയുകയാണ്..&lt;br /&gt;ഒന്നും പറയേണ്ട ശ്യാമളേ വല്ലാത്തൊരു കഷ്ടപ്പാടായിരുന്നു അന്നൊക്കെ. അന്ന് അടിക്കാനും തുടക്കാനും അരയ്ക്കാനും തുണികള്‍ കഴുകാനുമെല്ലാം ഞാനൊരു മെഷീനേ ഉള്ളൂ. പപ്പക്കു ഒരു വയസ്സുള്ളപ്പോള്‍ പിന്നേം ഗര്‍ഭിണിയായി. കുഞ്ഞിനെ നോക്കണം. എല്ലാ ജോലികളും ചെയ്യണം. ഇവളുടെ അഛമ്മ വരാന്തയില്‍ കാലുനീട്ടിയിരുന്നു ഗീത വായിക്കുകയേ ഉള്ളൂ. ഒരു ദിവസം &lt;br /&gt;നോക്കുമ്പോഴുണ്ട് കുഞ്ഞു കിണറിന്റെ വക്കത്ത് ഇരിക്കുന്നു. തറനിരപ്പായിരുന്നു കിണര്‍. പതിയെ പിന്നിലൂടെ  ചെന്നു വലിച്ചെടുത്തു.അന്നു എത്രയാ കരഞ്ഞത്. ഞാനൊന്നു കാണാന്‍ വൈകിയിരുന്നെങ്കില്‍ എന്താകുമായിരുന്നു. ഇപ്പോഴും ഓര്‍ക്കുമ്പോള്‍ പേടിയാണ്. അന്നു തന്നെ വീട്ടിലേക്ക് അയല്പക്കത്തുള്ള ചെക്കനെ പറഞ്ഞയച്ച് അനിയത്തിയെ വരുത്തി. ഗര്‍ഭിണി ആയിരുന്നതിനാല്‍ മുലയൂട്ടാന്‍ പാടില്ലെന്നു ഡൊക്ടര്‍ പറഞ്ഞിട്ടുമുണ്ടായിരുന്നു. അന്നു എന്റെ കുഞ്ഞിനെ അവള്‍ കൊണ്ടു&lt;br /&gt;പോകുമ്പോള്‍ ചങ്കുപൊട്ടിക്കരഞ്ഞു. അവള്‍ സുഖമായിരിക്കട്ടെ എന്നു മാത്രേ ചിന്തിച്ചിരുന്നുള്ളൂ. ആ കഥയൊക്കെ അവളുടെ അച്ഛമ്മ എന്നെ പ്രതി ചേര്‍ത്ത് പറഞ്ഞുകൊടുത്ത് എന്റെ കുട്ടി അന്നു മുതല്‍ എന്നെ ശത്രുവിനെ കാണുമ്പോലെയാണ്..&lt;br /&gt;എന്റെ അടഞ്ഞ കണ്ണുകള്‍ക്കിടയിലൂടെ കണ്ണീരൊലിച്ചു.. &lt;br /&gt;കണ്ണു തുടച്ചു മുരടനക്കി. ഞാനുണര്‍ന്നതറിഞ്ഞപ്പോള്‍ അമ്മ സാരിത്തലപ്പു കൊണ്ട് കണ്ണുകള്‍ തുടച്ചു. അപ്പുറത്തെ ബെഡിലെ കേഴ്വിക്കാരിയായ അമ്മ സഹതാപത്തോടെ നോക്കുന്നു; പിന്നെയും. അവരുടെ മകള്‍ നല്ല ഉറക്കമാണ്. നന്നായി അവള്‍ ഒന്നും കേട്ടില്ലല്ലൊ. &lt;br /&gt;&lt;br /&gt;മോള്‍ക്ക് ചായ വേണോ?അമ്മ കാന്റീനില്‍ നിന്നും വാങ്ങിക്കൊണ്ട് വരാം. വേണമെന്നോ വേണ്ടെന്നോ പറഞ്ഞില്ല. ആദ്യം കാണുമ്പോലെ അമ്മയെ നോക്കി കിടന്നു. എന്തു പറ്റി? വേദനിക്കുന്നുണ്ടോ?എന്താ ഇങ്ങനെ നോക്കണത് എന്നൊക്കെ  ചോദിച്ചു അമ്മ. ഒന്നുമില്ല ഒരു പേടിസ്വപ്നം കണ്ടെന്നു പറഞ്ഞൊഴിഞ്ഞു. അമ്മയും ആ സ്ത്രീയും ചായവാങ്ങാനായി പോയി. ഷൈല ഉണര്‍ന്നാല്‍ ഒന്നു പറഞ്ഞേക്കൂ മോളെ എന്നു പറഞ്ഞു അവര്‍. &lt;br /&gt;&lt;br /&gt;അഛമ്മ എത്ര കഥകള്‍ പറഞ്ഞു തന്നിട്ടുണ്ട്.രാമായണത്തിലേയും മഹാഭാരതത്തിലേയും കഥകള്‍ അഛമ്മയാണ് തനിക്കും അനിയനും പറഞ്ഞു തന്നിട്ടുള്ളത്. ഇടക്കു അമ്മയേക്കുറിച്ചും പറയും. നിന്നെ അമ്മയ്കു വേണ്ടായിരുന്നു. കൊണ്ടുക്കളഞ്ഞതല്ലേ എന്റെ കുട്ടിയെ. നിന്നെ കൊണ്ടു പോകുമ്പോള്‍ അഛമ്മ അന്നു വാവിട്ടു കരഞ്ഞു, എന്നൊക്കെ. അഛമ്മ അത്തരം കഥകള്‍ പറയാന്‍ തുടങ്ങുമ്പോള്‍ അനിയന്‍ എഴുന്നേറ്റ് പോകും. അഛമ്മേടെ നൊണക്കഥ എന്നു പറഞ്ഞിട്ട്. അവനെന്താ അഞ്ചു വയസ്സുവരെ അമ്മേടെ പാലു കുടിച്ചില്ലേ. അമ്മയെ പിരിഞ്ഞൊറ്റ ദിവസം നിന്നിട്ടുമില്ല. അമ്മയുടെ സ്നേഹലാളനങ്ങള്‍ കിട്ടാതെ പോയ ഒരു കുഞ്ഞാണ് താനെന്നുള്ള ഓര്‍മ്മ എത്രയോ കാലം കരയിച്ചിട്ടുണ്ട്. ശൈശവത്തിന്റെ ഓര്‍മ്മകളൊന്നും ആരിലുമുണ്ടാവില്ല. അത്തരം ഓര്‍മ്മകള്‍ക്കു മീതെ മറവിയുടെ കരിമ്പടം വീണു പോയിരിക്കുന്നു. ഒന്നു ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞെങ്കില്‍.. &lt;br /&gt;&lt;br /&gt;അമ്മ കണ്ണുകളിലേക്കു നോക്കി കൊഞ്ചി കൊഞ്ചി വര്‍ത്തമാനം പറഞ്ഞത്, പാലു തന്നുറക്കിയത്, കണ്ണെഴുതി പൊട്ടുതൊട്ടു തന്നത്.. ഒന്നും ഓര്‍മ്മയില്ല.&lt;br /&gt;&lt;br /&gt;ചായയുമായി അമ്മയും ഷൈലയുടെ അമ്മയും കയറിവന്നു. അമ്മ കപ്പിലേക്കു ചായ പകര്‍ന്നു. നോക്ക് പപ്പേ ഈ ശ്യാമള പറഞ്ഞുവരുമ്പോള്‍ നമ്മുടെ ബന്ധുവാ. ചിരി വന്നു. അമ്മ ബന്ധുത്വവും സ്ഥാപിച്ചിരിക്കുന്നു. എന്തായാലും അമ്മയ്ക്കൊരു കൂട്ടായി. ഷൈല മൊബൈലില്‍ സംസാരമാണ്. ഭര്‍ത്താവിനോടാകും. കുറേനേരമായി തുടങ്ങിയിട്ട്. ഈ ഹരിയേട്ടനൊന്നു വിളിച്ചെങ്കില്‍. അവള്‍ക്കിന്നത്തെ ദിവസം മൂന്നാം തവണയാണ് ഫോണ്‍ വരുന്നതു. അവള്‍ കാണാതെ ഫോണ്‍ കിടക്കയില്‍ വച്ച് ഒരു മിസ്സ് കാള്‍ കൊടുത്തു. ഇത്തിരി കഴിഞ്ഞപ്പോള്‍ വിളി വന്നു.&lt;br /&gt;&lt;br /&gt;പപ്പേ ഞാന്‍ വണ്ടിയിലാണ്. വീട്ടിലെത്തിയിട്ട് വിളിക്കാം. &lt;br /&gt;&lt;br /&gt;അങ്ങോട്ടോന്നും പറയാന്‍ കൂടി ഇട കിട്ടിയില്ല. ഇനി വിളിക്കണമെങ്കില്‍ ഇനിയും മിസ്സ്കാള്‍ കൊടുക്കേണ്ടി വരും. മുറിയില്‍ കയറി ലാപ്ടോപ്പെടുത്താല്‍ കഴിക്കുന്നതും ഉറങ്ങുന്നതുമെല്ലാം അതിന്റെ മുന്നില്‍ തന്നെ. അവിടെ ഓരോരുത്തരും അവരവരുടെ ലോകത്താണ്. പരസ്പരം മിണ്ടാട്ടമില്ല. കഴിക്കാനും അഛനും മകനും അമ്മക്കുമെല്ലാം അവരുടേതായ സമയങ്ങള്‍. &lt;br /&gt;&lt;br /&gt;അമ്മ എപ്പോഴും തികഞ്ഞ ഗൌരവത്തില്‍ ആണ്. ആദ്യമൊക്കെ സങ്കടം തോന്നീട്ടുണ്ട്; എന്താണ് എല്ലാവരുമിങ്ങനെ എന്ന്. വീട്ടിലെ ബഹളം നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്നും പെട്ടെന്നു ഒറ്റ്യ്ക്കായതു പോലെ. ചുറ്റുപാടുകളോട് പൊരുത്തപ്പെടാന്‍ വല്ലാതെ ബുദ്ധിമുട്ടി.&lt;br /&gt;ഒരു തരം പ്രവാസ ജീവിതം പോലെ. അല്ലെങ്കിലും മിക്ക പെണ്‍കുട്ടികളും പ്രവാസികള്‍ അല്ലെ? സ്നേഹത്തിന്റെ പച്ചപ്പില്‍ നിന്നും സ്നേഹരാഹിത്യത്തിന്റെ മണല്‍ക്കാട്ടിലേക്കു പിഴുതെറിയപ്പെടുന്നവര്‍. ഒരിക്കലും മടക്കയാത്ര ഇല്ലാത്തവര്‍. &lt;br /&gt;&lt;br /&gt;ഇപ്പോള്‍ തോന്നുന്നു അമ്മയുടെ ഈ കലപില വര്‍ത്തമാനങ്ങള്‍ ഒരുതരം രക്ഷപെടല്‍ ആണെന്ന്. ചുറ്റുമുള്ള എന്തിനോടും അമ്മ വായിട്ടലച്ചു. തൊഴുത്തിലെ പശുവിനോട് അതിന്റെ കിടാവിനോട് അടുക്കളകോണില്‍ പതുങ്ങി ഇരിക്കാറുള്ള ചക്കിപ്പൂച്ചയോട്, ചെടികള്‍ക്ക് വെള്ളമൊഴിക്കുമ്പോള്‍ അവറ്റകളോട്.. പൂവിടാത്ത ചെടിയെ വഴക്ക് പറഞ്ഞ്, പൂവിട്ടവയെ തലോടി അമ്മ എപ്പോഴും&lt;br /&gt;ഉള്ളിലേക്കൊതുങ്ങാതെ പുറത്തേക്കു പാറി നടന്നു.&lt;br /&gt;&lt;br /&gt;എന്താ എപ്പോഴും ഒരേ ചിന്ത എന്നു അമ്മ ഇടയ്ക്ക് കുലുക്കി വിളിച്ചു. കടിഞ്ഞൂല്‍ അല്ലേ പേടികാണും എന്നു അമ്മയുടെ കൂട്ടുകാരി. ഏയ് വെറുതേ എന്നു ചിരിവരുത്തി ഞാന്‍. &lt;br /&gt;&lt;br /&gt;ആസ്പത്രി വരാന്തയില്‍ ആള്‍ക്കൂട്ടം. ആരോ കരയുന്നുമുണ്ട്. ന്താ അവിടെ? അമ്മ നോക്കാനോടി. കുറേക്കഴിഞ്ഞ് ഒന്നൂല്ലെന്നു പറഞ്ഞു വന്നു. അമ്മയുടെ മുഖം കണ്ടാലറിയാം എന്തോ ഉണ്ട്. ഞാന്‍ പേടിക്കുമെന്നു കരുതിപറയാത്തതാണ്. വയറ്റിലൊരു ഇളക്കം. കുഞ്ഞിക്കാല്‍ കൊണ്ട് കുത്തി മറിയുകയാണോ കണ്ണാ നീ? അമ്മ കട്ടിലിന്റെ ഓരത്ത് കൈകള്‍ കൂപ്പി പ്രാര്‍ഥിക്കാനായി ഇരിക്കുമ്പോള്‍ ഡോക്ടര്‍ റൌണ്‍സിനായി വന്നു. &lt;br /&gt;&lt;br /&gt;പത്മേടെ അമ്മ പ്രാര്‍ഥിക്കയാ?  ഡോക്ടര്‍ കുശലം ചോദിച്ചു. &lt;br /&gt;അമ്മ ചിരിച്ചു. ഒട്ടും ദൈവ വിചാരമില്ല പപ്പക്കു എന്നു പരാതി പറയുകയും ചെയ്തു. &lt;br /&gt;ആണോ പപ്പേ? ഡോക്ടര്‍ ചിരിച്ചു. പ്രാര്‍ഥിക്കാന്‍ ഒരു അമ്മയുള്ളപ്പോള്‍ നിരീശ്വരവാദിയായിരിക്കുക എന്നതു എളുപ്പമുള്ള&lt;br /&gt;കാര്യാണ്. മകളായിരിക്കുക എന്നതു പോലെ എളുപ്പമുള്ള കാര്യം. ഡോക്ടര്‍ ഫിലോസഫിക്ക് ആയി. പത്മേടെ അമ്മ വിഷമിക്കേണ്ട രണ്ട് ദിവസം കഴിയട്ടെ മകള്‍ അവളുടെ കുഞ്ഞിനു വേണ്ടി പ്രാര്‍ഥിക്കാന്‍ തുടങ്ങിക്കൊള്ളും. പത്മേ ഒന്നു ശ്രദ്ധിച്ചോളൂ ട്ടോ. ഡോക്ടര്‍ മുന്നറിയിപ്പു തന്നു. പത്മേടെ അമ്മ ഒക്കെ കരുതിയിട്ടില്ലേ? ഡോക്ടര്‍ ചോദിച്ചു. ഉവ്വ് ഡോക്ടര്‍. പപ്പയ്ക്കെന്താ സമയമായോ? ഒന്നു കരുതി ഇരുന്നോളൂ പപ്പേടെ അമ്മേ എന്നു പറഞ്ഞ് ഡൊക്ടര്‍ ഷൈലയുടെ അടുത്തേക്ക് നടന്നു. അമ്മ മൊബൈലില്‍ അഛന്റെ നമ്പര്‍ ഡയല്‍ ചെയ്തു വാങ്ങി. വീടുപൂട്ടി ഇങ്ങോട്ടു പോന്നോളൂ കേട്ടോ. പോരും മുന്നെ ചെയ്തു വക്കേണ്ട ജോലികളുടെ പട്ടിക വായിക്കുന്നതു കേട്ടു.&lt;br /&gt;&lt;br /&gt;അഛന്‍ വരുമ്പോള്‍ ഞാന്‍വരാന്തയിലൂടെ നടക്കുകയായിരുന്നു. നടുവേദനയുടെ തീവ്രത കൂടിയതു പെട്ടെന്നാണ്. എല്ലാഞരമ്പുകളും നുറുങ്ങുന്ന വേദന. അമ്മേ സഹിക്ക വയ്യ. എത്ര ബലം പിടിച്ചു കിടന്നിട്ടും വാവിട്ടു കരഞ്ഞു. അമ്മയും കൂടെ കരഞ്ഞു. ലേബര്‍ റൂമിലേക്കു പോകുമ്പോള്‍ ഇതാണവസാ‍നമെന്നു തോന്നി. ഹരിയേട്ട ഒന്നു കാണാനായില്ലല്ലൊ എന്നു മനസ്സു തേങ്ങി. എത്ര കരഞ്ഞെന്നറിയില്ല. ഞാനും കൂടി വന്നോട്ടെ അകത്തേക്ക് എന്നു അമ്മ കെഞ്ചുന്നതു കേട്ടു. ഡോകടര്‍ക്കിഷ്ടമായില്ലെന്നു തോന്നുന്നു. &lt;br /&gt;എന്നെ വിശ്വാസമില്ലേ പത്മേടെ അമ്മയ്ക്ക്? അയ്യോ അതല്ല ഡൊക്ടര്‍ അവളുടെ കരച്ചില്‍ സഹിക്ക വയ്യ. അതു സാരമില്ല ഇത്തിരി നേരം കൂടി കരയട്ടെ. വേദനയുടെ പാരമ്യത്തില്‍ ബോധം മറഞ്ഞെന്നു തോന്നുന്നു. കണ്ണുതുറക്കുമ്പോള്‍ ഡോക്ടറുടെ ചിരിക്കുന്ന മുഖം.&lt;br /&gt;എവിടെ എവിടെ എന്റെ കുഞ്ഞ് എന്നു പരതുമ്പോള്‍  വെള്ള ടവ്വലില്‍ പൊതിഞ്ഞ് തളിരിന്റെ നിറമുള്ള കുഞ്ഞിനെ അരികില്‍ കിടത്തിഡോക്ടര്‍.&lt;br /&gt;&lt;br /&gt;എന്റെ മുത്തേ എന്നു ഉമ്മകൊണ്ട് പിന്നെയും പുതപ്പിക്കാന്‍ തോന്നി. മകളാണ് പത്മേ . നോക്കൂ കണ്ടിട്ട് പത്മയുടെ അമ്മയേപ്പോലെ എന്നു പറഞ്ഞു ഡൊക്ടര്‍. എവിടെ അമ്മ എനിക്കു കാണണം. അമ്മ ചിരിയും കണ്ണീരും നിറഞ്ഞ മുഖവുമായി കയറിവന്നു. പിന്നെ തണുത്ത കൈകള്‍ കൊണ്ട് നെറുകയില്‍ തലോടി. ചന്ദനത്തിന്റെ മണവും  തണുപ്പുമാണ് അമ്മയുടെ കൈകള്‍ക്കെന്നു അപ്പോഴാദ്യമായി തോന്നി. അമ്മയുടെ കൈകള്‍ പിടിച്ച് എന്റെ അമ്മേ എന്ന് ഒച്ചയില്ലാതെ കരഞ്ഞു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ദീപാവലിയല്ലെ.&lt;br /&gt;&lt;br /&gt;ബ്ലോഗ് ആകെ മാറാല പിടിച്ച് കിടക്കുന്നു.&lt;br /&gt;&lt;br /&gt;പുതിയതായി ഒന്നുമെഴുതാനുമില്ല :(&lt;br /&gt;&lt;br /&gt;&lt;a href="http://onappathipp.blogspot.com/2009/08/blog-post_23.html"&gt;ഓണപതിപ്പില്‍&lt;/a&gt; വന്ന കഥ ഇവിടെ പോസ്റ്റ് ചെയ്യുന്നു&lt;br /&gt;&lt;br /&gt;എല്ലാ പ്രിയപ്പെട്ടവര്‍ക്കും ദീപാവലി ആശംസകള്‍ !&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2492177208657758832-7124704661603318699?l=mazhakkaazhchakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2492177208657758832/posts/default/7124704661603318699'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2492177208657758832/posts/default/7124704661603318699'/><link rel='alternate' type='text/html' href='http://mazhakkaazhchakal.blogspot.com/2009/10/blog-post.html' title='ചന്ദനമരം'/><author><name>ലേഖാവിജയ്</name><uri>http://www.blogger.com/profile/01208593706555939052</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author></entry><entry><id>tag:blogger.com,1999:blog-2492177208657758832.post-24557347960487560</id><published>2009-06-13T09:20:00.001+05:30</published><updated>2009-06-13T09:22:12.219+05:30</updated><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മ'/><title type='text'>സ്വപ്നത്തിന്റെ എപ്പിസോഡുകള്‍</title><content type='html'>&lt;strong&gt;&lt;/strong&gt;ഇക്കുറി സ്വപ്നങ്ങളിലൂടെയാണ് നടത്തം.&lt;br /&gt; &lt;br /&gt;രാത്രി സ്വപ്നങ്ങള്‍.എന്റെ ദൈവമെ എന്നു ഞാന്‍ നെഞ്ചോട് ചേര്‍ത്ത്പിടിച്ചവ.&lt;br /&gt;ഹൊ! സ്വപ്നമായിരുന്നല്ലൊ എന്നാശ്വസിച്ചവ. എന്നാലും  പേടിസ്വപ്നങ്ങള്‍ പിന്നാലെ നടന്ന് വേട്ടയാടും. പാതിയുറക്കത്തില്‍ വിളിച്ചുണര്‍ത്തി ബാക്കിയുള്ള ഉറക്കം കെടുത്തും. കുട്ടികളെക്കുറിച്ചാണെങ്കില്‍ എത്ര ദിവസത്തെ ഉറക്കമാണ് നഷ്ടമാവുക എന്നു പറയാന്‍ പറ്റില്ല. വിജയിനെക്കുറിച്ചുള്ള ദു:സ്വപ്നങ്ങളില്‍ അദ്ദേഹം ധരിച്ഛിരുന്ന ഷര്‍ട്ട് പിന്നെ ഇടാന്‍ കൊടുക്കില്ല. പലതവണയായപ്പോള്‍ വിജയ് കൈകൂപ്പി; ലേഖ, നീ എന്റെ പാന്റുകളെ സ്വപ്നം കാണരുതേയെന്ന്.&lt;br /&gt;&lt;br /&gt;                                                                                പകല്‍ക്കിനാവുകളോടാണ് അന്നുമിന്നും പ്രിയം.&lt;br /&gt;എന്റെ പല ആഗ്രഹങ്ങളും സാധിച്ചത് അത്തരം ദിവാസ്വപ്നങ്ങളിലൂടെയാണ്. ചീട്ടുകളിയില്‍ അഛനെ തോല്‍പ്പിച്ചു; പ്ലാവിലത്തൊപ്പി വച്ചു കൊടുത്തു. പൊടിമീശ വച്ച് മുണ്ട് മടക്കിക്കുത്തി റോഡരുകിലെ കലുങ്കിലിരുന്നു സ്കൂള്‍ വിട്ടുപോകുന്ന പെണ്‍കുട്ടികളെ കമെന്റ് അടിച്ചു. എരിയുന്ന ബീഡി പല്ലുകൊണ്ട് കടിച്ച്പിടിച്ച് സ്റ്റൈലില്‍ വര്‍ത്തമാനം പറഞ്ഞു. സോളമന്‍ സോഫിയെ (നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍)ഒപ്പം വിളിക്കുന്ന സീനില്‍ കയ്യടിച്ചു പിന്നെ വിരലുകള്‍ വായില്‍ത്തിരുകി നീട്ടി വിസിലടിച്ചു. അനിതയെ പ്രണയിച്ചു, വൃത്തിയില്ലാത്ത കൈപ്പടയില്‍ ഒരിക്കലും അവസാനിക്കാത്ത പ്രണയലേഖനങ്ങള്‍ എഴുതി.&lt;br /&gt;&lt;br /&gt;                                                                                               വായനയിലൂടെ ഹൃദയംതൊട്ടവരും, ചില സിനിമകളിലെ ഉള്ളില്‍ തട്ടിയ രംഗങ്ങളും അതേപടി രാത്രി സ്വപ്നങ്ങളില്‍ വന്നിട്ടുണ്ട്. മയ്യഴിയിലെ ദാസനും വെള്ളിയാങ്കല്ലിലെ തുമ്പികളും  മുന്‍പേ പറക്കുന്ന പക്ഷികളിലെ അര്‍ജുന്‍, മഞ്ഞിലെ വിമല, രണ്ടാമൂഴത്തിലെ ഭീമന്‍... മോഹന്‍ലാലിന്റെ മുഖമായിരുന്നു ഭീമന്. പിന്നെയും പല സ്വപ്നങ്ങളില്‍ മോഹന്‍ലാല്‍ കാള്‍ ഷീറ്റ് നോക്കാതെ പ്രതിഫലമില്ലാതെ അഭിനയിച്ച് മടങ്ങി. എന്തു പറഞ്ഞു ഇന്നലെ സ്വപ്നത്തില്‍ നിന്റെ ഭീമന്‍ലാല്‍ എന്നു എന്റെ സ്വപ്നങ്ങളെക്കുറിച്ച് അറിവുള്ള സ്മിത കളിയാക്കുമായിരുന്നു. അങ്ങനെ എത്രയെത്ര സ്വപ്നത്തിന്റെ മറക്കാനാവാത്ത എപ്പിസോഡുകള്‍. അന്ന് ചരിത്രത്തിന്റെ നോട്സ് എഴുതുന്നതിലും കൂടുതല്‍ എഴുതിയിട്ടുണ്ട്; കത്തുകള്‍. നിനക്കു സുഖമാണോ ലേഖേ എന്ന് സ്നേഹത്തിന്റെ വിരല്‍ നീട്ടി തൊട്ടവര്‍. നാലോ അഞ്ചൊ തവണ മാത്രം കണ്ടിട്ടുള്ള &lt;a href="http://pinkazhchakal.blogspot.com/"&gt;അനിത&lt;/a&gt;, ഒരിക്കലും കണ്ടിട്ടില്ലാത്ത സതീഷേട്ടന്‍, സ്കൂളില്‍ ഒപ്പം പഠിച്ച് പിരിഞ്ഞു പോയവര്‍. കൌമാരത്തിന്റെ കൌതുകങ്ങളും വേവലാതികളും  സ്വപ്നങ്ങളും പങ്കുവച്ച കത്തുകള്‍. പകല്‍ വന്ന കത്തുകള്‍  സ്വപ്നങ്ങളിലും  വരിക  പതിവായിരുന്നു. അനിതയുടെ വടിവൊത്ത അക്ഷരങ്ങളും സതീഷേട്ടന്റെ തീരെ ചെറിയ  അക്ഷരങ്ങളും ഒക്കെ സ്വപ്നത്തിലും വന്ന് എന്നോട് വാ തോരാതെ സംസാരിച്ചു. ഇപ്പോള്‍ ഒരു ഇന്‍ലന്‍ഡിന് എത്ര പൈസ ആയിക്കാണും. എത്ര കാലമായി ഒരു കത്തെഴുതിയിട്ട്; ഒരു കത്ത് വായിച്ചിട്ട്! നിന്റെ ഭയങ്ങളത്രയും  അഭയങ്ങളായിത്തീരട്ടെ എന്ന് എന്നെ കരുതലോടെ പൊതിഞ്ഞു പിടിച്ച് അനീ നീയിനി എന്നാണെനിക്കൊരു കത്തെഴുതുക? &lt;br /&gt;    &lt;br /&gt;                       യാഥാര്‍ഥ്യത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ഒരു ദു:സ്വപ്നം ഉണ്ട്. ഡിഗ്രിക്കാലം. സ്റ്റഡിലീവിന്റെ ഉഷ്ണിക്കുന്ന പകലുകള്‍. പടവെട്ടിജയിച്ചവരുടെ ചരിത്രത്തോട് പൊരുതി തളര്‍ന്നുറങ്ങീയ രാത്രിയില്‍ കണ്ടു പ്രിയപ്പെട്ട സുഹൃത്തിനു ആക്സിഡെന്റ്. ആധിയോടെ ഉണര്‍ന്നിരുന്നു കത്തെഴുതി. നിന്റെ വലതു കൈ പ്ലാസ്റ്ററിനുള്ളിലായെന്നു സ്വപ്നം കണ്ടു. എന്തുചെയ്യും. എങ്ങനെ പരീക്ഷയെഴുതും. കത്ത് അവന്റെ കയ്യിലെത്താന്‍ രണ്ട്ദിവസമെടുക്കും.ദിവസങ്ങള്‍ കഴിഞ്ഞു കത്തിനു മറുപടി ഇല്ല. വിളിച്ചു ചോദിക്കാന്‍ മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ച ദുഷ്ടന്‍ അന്നതു കണ്ടു പിടിച്ചിട്ടില്ല. എന്തിനു ലാന്‍ഡ്ഫോണ്‍ പോലുമില്ല. ഹാള്‍ ടിക്കറ്റ് വാങ്ങാനെത്തുമ്പോള്‍ പ്ലാസ്റ്ററിട്ട വലതുകൈയുമായി അവന്‍ ചിരിച്ചു. എങ്ങനെ മറുപടി എഴുതും?നിന്റെ ഒരു സ്വപ്നം! ആകെ അമ്പരന്നു പരിഭ്രമിച്ചു നില്ക്കെ അവന്‍ സ്വകാര്യം പറഞ്ഞു; “തല പോയെന്നായാലും വേണ്ടില്ല നീയൊന്നു സ്വപ്നം കണ്ടല്ലോ അതുമതി". പിന്നെ എത്രയോ കാലം മഴവില്ലിന്റെ നിറമുള്ള പകല്‍ക്കിനാവുകളിലേക്കു വാതായനങ്ങള്‍ തുറന്നുവച്ചു ആ ദു:സ്വപ്നം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2492177208657758832-24557347960487560?l=mazhakkaazhchakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mazhakkaazhchakal.blogspot.com/feeds/24557347960487560/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2492177208657758832&amp;postID=24557347960487560' title='59 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2492177208657758832/posts/default/24557347960487560'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2492177208657758832/posts/default/24557347960487560'/><link rel='alternate' type='text/html' href='http://mazhakkaazhchakal.blogspot.com/2009/06/blog-post.html' title='സ്വപ്നത്തിന്റെ എപ്പിസോഡുകള്‍'/><author><name>ലേഖാവിജയ്</name><uri>http://www.blogger.com/profile/01208593706555939052</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>59</thr:total></entry><entry><id>tag:blogger.com,1999:blog-2492177208657758832.post-8810707205939187537</id><published>2009-05-31T15:00:00.005+05:30</published><updated>2009-05-31T15:44:49.652+05:30</updated><title type='text'>ആദരാഞ്ജലികള്‍</title><content type='html'>&lt;a href="http://1.bp.blogspot.com/_iiwhM1kbVS8/SiJSMqe2dCI/AAAAAAAAADM/82NbsLxooJU/s1600-h/madhavikkutty.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 165px; height: 257px;" src="http://1.bp.blogspot.com/_iiwhM1kbVS8/SiJSMqe2dCI/AAAAAAAAADM/82NbsLxooJU/s320/madhavikkutty.jpg" border="0" alt=""id="BLOGGER_PHOTO_ID_5341922485530424354" /&gt;&lt;/a&gt;&lt;br /&gt;എനിക്ക് വീണ്ടുമൊരു ജന്മം കിട്ടുമെങ്കില്‍ ഞാന്‍ എല്ലാ രാത്രികളിലും നക്ഷത്രങ്ങള്‍ക്കിടയില്‍ കിടന്നു മാത്രം ഉറങ്ങും.  മാന്‍പേടകളും കുതിരകളും നായ്ക്കുട്ടികളും മയിലുകളും വിഹരിക്കുന്ന ഒരു തോട്ടത്തില്‍ ഞാന്‍ താമസിക്കും.&lt;br /&gt;വെയില്‍ പൊള്ളുന്ന നീമിഷം വരെ ഞാന്‍ നദിയില്‍ നീന്തുകയും ഒരു മഞ്ചലിലെന്നപോലെ മലര്‍ന്നു കിടക്കുകയും ചെയ്യും.&lt;br /&gt;എന്റെ ഭാഷക്കു മനുഷ്യഭാഷയോട് യാതൊരു സാമ്യവുമുണ്ടാകില്ല.&lt;br /&gt;ഞാന്‍ സുഗന്ധികളായ പൂക്കളുടെ ദളങ്ങളും മാവിന്റെ തളിരുകളും വിരിച്ച് ആ ശയ്യയില്‍ കിടക്കും.&lt;br /&gt;എന്റെ ശരീരത്തിലെ വിയര്‍പ്പിനു വാടിയ പൂക്കളുടെ ഗന്ധമുണ്ടാകും........&lt;br /&gt;                                &lt;br /&gt;                                                   ---- നീര്‍മാതളം പൂത്തകാലം.&lt;br /&gt;&lt;br /&gt;ആഗ്രഹിച്ചതുപോലെ വീണ്ടുമൊരു ജന്മമുണ്ടാകട്ടെ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2492177208657758832-8810707205939187537?l=mazhakkaazhchakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mazhakkaazhchakal.blogspot.com/feeds/8810707205939187537/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2492177208657758832&amp;postID=8810707205939187537' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2492177208657758832/posts/default/8810707205939187537'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2492177208657758832/posts/default/8810707205939187537'/><link rel='alternate' type='text/html' href='http://mazhakkaazhchakal.blogspot.com/2009/05/blog-post.html' title='ആദരാഞ്ജലികള്‍'/><author><name>ലേഖാവിജയ്</name><uri>http://www.blogger.com/profile/01208593706555939052</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_iiwhM1kbVS8/SiJSMqe2dCI/AAAAAAAAADM/82NbsLxooJU/s72-c/madhavikkutty.jpg' height='72' width='72'/><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-2492177208657758832.post-6993317615183435508</id><published>2009-03-29T23:32:00.015+05:30</published><updated>2009-04-05T15:46:41.394+05:30</updated><title type='text'>വേനല്‍</title><content type='html'>സിജി എഴുതുന്നതു പോലെ ഒരു കഥ എഴുതിയിട്ട് ചത്താല്‍ മതിയാര്‍ന്നു എന്നു പറഞ്ഞപ്പോള്‍  നീ ചാവുകയേ ഇല്ലല്ലൊ എന്നൊരാള്‍ക്ക് സങ്കടം.അല്ലെങ്കില്‍ നിന്നെക്കൊല്ലാന്‍ സിജിയെ കൂട്ടു പിടിക്കണം.ഒരു കഥപോലും വരുന്നില്ലല്ലൊ എന്ന് പ്രയാസം ഉണ്ടെനിക്ക്.മനസ്സില്‍ അടുക്കി അടുക്കി വക്കുന്നതൊക്കെ മറന്നു പോവുകയും ചെയ്യുന്നു.ഈയിടെയായി വല്ലാത്ത മറവി ആണ്.ഇനി വല്ല അത്ഷിമേഴ്സിന്റേയും തുടക്കമാണോ എന്ന് വേവലാതിപ്പെട്ടപ്പോള്‍ അതു നല്ല ബുദ്ധിയുള്ളോര്‍ക്ക് പറഞ്ഞിട്ടുള്ളതാണെന്ന് വിജയ് സമാധാനിപ്പിച്ചു.കഥ മാറ്റിവച്ച് വല്ല ഓര്‍മ്മക്കുറിപ്പും എഴുതാമെന്നു കരുതിയാല്‍ ഗൃഹാതുരത അല്ലാതെ എന്തെഴുതാന്‍?അപ്പൂപ്പന്റെ പട്ട്കോണകവും അമ്മൂമ്മയുടെ കെട്ട് ബാഡിയും ഗൃഹാതുരതയുടെ സിംബല്‍ ആണെന്നു അറിഞ്ഞതില്‍ പിന്നെ എന്റെ പ്രിയ ഗൃഹാതുരതേ നിന്നെ എവിടെക്കൊണ്ടു പോയി ഒഴുക്കും എന്നായി സങ്കടം.കഥയും ഓര്‍മ്മക്കുറിപ്പുകളും മാറ്റിവച്ച് കവിത എഴുതിയാലോ എന്നു കരുതി ഇടക്ക്(അമ്പട!).അപ്പോഴാണ് ഒരു സുഹൃത്തിന്റെ ചോദ്യം,ഒരു മലയാളം കവിത ഹിന്ദിയിലേക്കു വിവര്‍ത്തനം ചെയ്യാമോ എന്ന്.നല്ല കാര്യായി.ഹിന്ദി എന്ന ഭാഷയോട് ഒട്ടും ആദരവില്ലായിരുന്നു എനിക്ക്.രണ്ടാം ഭാഷയായി ഹിന്ദി എടുത്തിരുന്ന കൂട്ടുകാരെ കളിയാക്കാന്‍ മുന്നില്‍ ആയിരുന്നു.പന്ത്രണ്ട് വരഷ്മായി ഞാനും ഹിന്ദിയും ഇപ്പോഴും അടുത്തിട്ടില്ല.വന്നകാലത്തെ കഥ പരിതാപകരമായിരുന്നു.ഒരു സംഭവം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ചമ്മലാണ്.&lt;br /&gt;&lt;br /&gt;ഒരു ദിവസം രാവിലെ ഫോണ്‍.മലയാളികള്‍ ആരെങ്കിലും ആയിരിക്കണെ ദൈവമേ എന്നു പ്രാര്‍ഥിച്ച്കൊണ്ട് ഫോണ്‍ അറ്റെന്‍ഡ് ചെയ്യുന്നു.&lt;br /&gt;എന്റെ മലയാളി ഹലോ&lt;br /&gt;&lt;br /&gt;ഹലോ ഭാഭിജീ നമസ്തേ &lt;br /&gt;&lt;br /&gt;നമസ്തേ&lt;br /&gt;&lt;br /&gt;ക്യാ ഖായാ ഹേ?&lt;br /&gt;ഒന്നു ശങ്കിച്ചു.(പ്രത്യേകിച്ച് അറിയാന്‍ വയ്യാത്ത ഭാഷയില്‍ ആരെങ്കിലും എന്നൊട് സംസാരിച്ചാല്‍   ‍കേഴ്വി  കുറയുക എന്നൊരു അസുഖമുണ്ട് എനിക്ക്.)&lt;br /&gt;&lt;br /&gt;ചപ്പാത്തി എന്നു മറുപടി പറഞ്ഞു&lt;br /&gt;&lt;br /&gt;അപ്പുറത്ത് അട്ടഹാസം.&lt;br /&gt;&lt;br /&gt;എന്താ ഇത്ര ചിരിക്കാന്‍? ചപ്പാത്തി എന്നു കേട്ടിട്ടില്ലേ വിദ്വാന്‍ ഹും!&lt;br /&gt;&lt;br /&gt;വൈകുന്നേരം ഓഫീസില്‍ നിന്നും വന്ന ഭര്‍ത്താവ് ചിരിച്ചു മറിഞ്ഞു&lt;br /&gt;&lt;br /&gt;എന്താ ?&lt;br /&gt;&lt;br /&gt;&lt;br /&gt;ക്യാ ഹാലെ എന്നു ചോദിച്ചപ്പോള്‍ ചപാത്തി എന്നു മറുപടി പറഞ്ഞത്രെ ഞാന്‍.&lt;br /&gt;&lt;br /&gt;ഇപ്പോഴും അയാള്‍ എവിടെക്കണ്ടാലും ചോദിക്കും ക്യാ ഹാല്‍ ഹേ ഭാഭിജീ?&lt;br /&gt;&lt;br /&gt;എത്ര ഹിന്ദി പറയുമ്പോളും ഇടക്ക് അയ്യൊ പിന്നെ ഒക്കെ ചേര്‍ക്കുക ഇപ്പോഴും പതിവാണ്.ആ ഞാന്‍ മലയാളം കവിത ഹിന്ദിയിലാക്കാമോ എന്ന്.കവിതകള്‍ മലയാളമായിത്തന്നെ ഇരിക്കട്ടെ.അതാ നല്ലത്.&lt;br /&gt;&lt;br /&gt;വാര്‍ഷിക പോസ്റ്റായി ഒരു കഥ എഴുതണമെന്ന് ആഗ്രഹിച്ചിരുന്നു.അടുക്കളയും കിടപ്പുമുറിയും വിട്ട് എങ്ങോട്ടും പോകാത്ത ഒരു പാവം കഥ.&lt;br /&gt;ഒരു കോണ്‍ക്രീറ്റ് കൂടിനു മുകളിലെ ചെറിയ ആകാശം,ചിറകു കരിയുന്ന വേനലില്‍  ‍നിനച്ചിരിക്കാത്ത നേരത്ത് വന്നു തൊടുന്ന ഒരു മഴ , എന്റെ പ്രിയപ്പെട്ട സൌഹൃദങ്ങള്‍..എന്നെ ഇടക്കിടെ ഒരു വീട്ടമ്മക്കഥയെങ്കിലും എഴുതാന്‍ പ്രേരിപ്പിക്കുന്നത് ഇതൊക്കെയാണ്.ഇപ്പോള്‍ പക്ഷേ വേനല്‍ തന്നെയാണ്..&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2492177208657758832-6993317615183435508?l=mazhakkaazhchakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mazhakkaazhchakal.blogspot.com/feeds/6993317615183435508/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2492177208657758832&amp;postID=6993317615183435508' title='31 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2492177208657758832/posts/default/6993317615183435508'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2492177208657758832/posts/default/6993317615183435508'/><link rel='alternate' type='text/html' href='http://mazhakkaazhchakal.blogspot.com/2009/03/blog-post.html' title='വേനല്‍'/><author><name>ലേഖാവിജയ്</name><uri>http://www.blogger.com/profile/01208593706555939052</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>31</thr:total></entry><entry><id>tag:blogger.com,1999:blog-2492177208657758832.post-7474041642768998966</id><published>2009-01-23T23:44:00.002+05:30</published><updated>2009-01-23T23:46:38.064+05:30</updated><title type='text'>പാവ</title><content type='html'>എനിക്കൊരു പാവയായാല്‍ മതി.&lt;br /&gt;നക്ഷത്രക്കണ്ണുകളും, തുടുത്തകവിളുകളും,&lt;br /&gt;സ്വര്‍ണ്ണത്തലമുടിയുമുള്ളൊരു പാവ.&lt;br /&gt;അങ്ങനെയെങ്കില്‍ നീയതിനെ &lt;br /&gt;എന്തു വില കൊടുത്തും വാങ്ങി &lt;br /&gt;നമ്മുടെ മകള്‍ക്കു സമ്മാനിക്കും&lt;br /&gt;അവളതിനെ എത്ര ഓമനിച്ചാലും &lt;br /&gt;മതിവരാതെ കയ്യില്‍ കൊണ്ടു നടക്കും&lt;br /&gt;ഉമ്മകൊടുക്കും കെട്ടി പിടിച്ചുറങ്ങും.&lt;br /&gt;&lt;br /&gt;മകള്‍ക്കേറ്റവും പ്രിയപ്പെട്ട പാവയെ  &lt;br /&gt;നീയുമെങ്ങനെ ഇഷ്ടപ്പെടാതിരിക്കും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2492177208657758832-7474041642768998966?l=mazhakkaazhchakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mazhakkaazhchakal.blogspot.com/feeds/7474041642768998966/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2492177208657758832&amp;postID=7474041642768998966' title='34 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2492177208657758832/posts/default/7474041642768998966'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2492177208657758832/posts/default/7474041642768998966'/><link rel='alternate' type='text/html' href='http://mazhakkaazhchakal.blogspot.com/2009/01/blog-post.html' title='പാവ'/><author><name>ലേഖാവിജയ്</name><uri>http://www.blogger.com/profile/01208593706555939052</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>34</thr:total></entry><entry><id>tag:blogger.com,1999:blog-2492177208657758832.post-504474603510434935</id><published>2008-04-13T00:33:00.007+05:30</published><updated>2009-02-24T22:32:11.773+05:30</updated><title type='text'>വാര്‍ഷിക പോസ്റ്റ്.</title><content type='html'>വര്‍ഷമൊന്നായി ബ്ലോഗിങ്ങ് തുടങ്ങിയിട്ട് ഒരു വാര്‍ഷിക പോസ്റ്റെങ്കിലും നാട്ടൂ എന്നു &lt;a href="http://maruvaakk.blogspot.com/"&gt;അനീഷ്&lt;/a&gt; വിളിച്ച് രാവിലെ വഴക്കുണ്ടാക്കി. ഒരു വര്‍ഷമൊ! എന്ന് അതിശയം കൂറുമ്പോള്‍,വിജയ് പറഞ്ഞു പതിമൂന്നിനു ഒന്നും തുടങ്ങല്ലെ എന്നു ഞാന്‍ അന്നേ പറഞ്ഞതാ. അതിപ്പോ പതിമൂന്നിന്റെ കുറ്റമാന്നോ എനിക്കു എഴുത്ത് വന്നിട്ട് വേണ്ടേ?പുതുവര്‍ഷപ്പുലരിയില്‍ തുടങ്ങിയാലും അവസ്ഥകളില്‍ മാറ്റം വരാന്‍ പോകുന്നില്ല. എനിക്കു എഴുത്ത് വരുന്നത് അടുക്കളയില്‍ നില്‍ക്കുമ്പോഴാണ്. ദേ ഈ ചപ്പാത്തി ഒന്നു പരത്തൂ എനിക്കു എഴുത്ത് വരുന്നു എന്ന് പറഞ്ഞ് ഇട്ടെറിഞ്ഞ് പോകാന്‍ പറ്റുമോ? എന്നാല്‍ അടുക്കളയിലെ ഗുസ്തി കഴിഞ്ഞ് വെളിയിലിറങ്ങുമ്പോഴേക്കും വന്ന കഥാപാത്രങ്ങള്‍ നീ അടുക്കളയിലെ പാത്രങ്ങള്‍ക്കൊപ്പം മല്ലടിച്ചോളൂ ഞങ്ങള്‍ പോവ്വാ എന്നു പറഞ്ഞ് അവരുടെ പാട്ടിനു പോയിട്ടുണ്ടാവും. എഴുതാനായി പേനയും പേപ്പറും എടുത്ത് പണ്ട് പരീക്ഷാഹാളില്‍ ഇരുന്ന അതേ ടെന്‍ഷനോടെ ഇരിക്കാറുണ്ട്, ചില നേരങ്ങളീല്‍. ഒരുപാട് ടെന്‍ഷനടിക്കുകയോ ചിന്തിക്കുകയോ ചെയ്യുമ്പോള്‍ ഉറക്കം വരുന്നതു ഒരു ദുശ്ശീലമാണോ? എന്തായാലും മൂന്നു പോസ്റ്റ് എന്നെ സംബന്ധിച്ചിടത്തോളം മഹാകാര്യം തന്നെ.&lt;br /&gt;&lt;br /&gt;കഴിഞ്ഞ ഫെബ്രുവരിയില്‍ &lt;a href="http://pinkazhchakal.blogspot.com/"&gt;അനിത&lt;/a&gt; യാണെന്നെ ഓര്‍ക്കൂട്ടില്‍ കൊണ്ടുവന്നത്. അനിതയുമായുള്ള സൌഹൃദത്തിനു ഇരുപത് വര്‍ഷത്തെ പഴക്കമുണ്ട്. വിവാഹം കഴിഞ്ഞിട്ടും വല്ലപ്പോഴും കത്തെഴുതുന്നത് അനിത മാത്രമായിരുന്നു. ചിലപ്പോള്‍  എഴുതുന്ന കത്ത്  അനിതയുടെ കയ്യിലെത്തുമ്പോഴേക്കും സര്‍ക്കാര്‍ ഇന്‍ലന്‍ഡിനു രണ്ടുതവണ വില കൂട്ടിയിട്ടുണ്ടാകും. വിവാഹം കഴിഞ്ഞപ്പോള്‍ വായന ഒക്കെ നിലച്ചമട്ടായിരുന്നു. ഒരു പത്ത് വര്‍ഷത്തിനിടയില്‍ ഞാന്‍ ആകെക്കൂടി വായിച്ച് തീര്‍ത്ത ഏക പുസ്തകം 'all about pregnancy' എന്ന ബൂക് ആയിരുന്നു. വായിച്ചിട്ടും പ്രയോജനമൊന്നുമുണ്ടായില്ല. അനുഭവിക്കാനുള്ളതൊക്കെ അനുഭവിച്ചു.&lt;br /&gt;&lt;br /&gt;ഓര്‍ക്കൂട്ടില്‍ വന്നതിനു ശേഷമാണ് അനീഷിനെ പരിചയപ്പെടുന്നത്. അതിനിടയിലെപ്പോഴോ അനിത ബ്ലോഗിനെക്കുറിച്ച് പറഞ്ഞിരുന്നു. അവളുടെ ബ്ലൊഗ് വായിക്കുകയും ചെയ്തു. എന്തൊക്കെയോ മണ്ടത്തരങ്ങള്‍ കമന്റായി എഴുതുകയും ചെയ്തു(അതിന് എന്നെക്കഴിഞ്ഞേ ആരുമുള്ളൂ)പിന്നെ അനീഷിനോട് ദിവസവും ചാറ്റ് ചെയ്യുമായിരുന്നു. അവന്‍ എഴുതൂ എഴുതൂ എന്നു പറഞ്ഞ് പറഞ്ഞ് ഞാന്‍ മലയാളത്തിലെ മൂന്നാമത്തെ ബ്ലോഗറായി. (അതേ അനിത, അനീഷ് പിന്നെ ഞാന്‍ എന്നതായിരുന്നു എന്റെ ധാരണ.സീനിയര്‍ ബ്ലോഗ്ഗേഴ്സ് സദയം ക്ഷമിക്കുക). ആ ആദ്യപോസ്റ്റിന്റെ ഏറ്റവും വലിയ നേട്ടം, &lt;a href="http://brijviharam.blogspot.com/"&gt;ജി. മനു &lt;/a&gt; എന്ന  പഴയ ചങ്ങാതിയെ തിരികെ കിട്ടി എന്നതാണ്. പിന്നെ ഒരുപാട് നല്ല മനസ്സുകളുടെ അഭിപ്രായങ്ങള്‍.മനു കോളേജില്‍ ഒരേ ബാച്ചായിരുന്നു. അവന്‍ കണക്കും(ശരിക്കുമതേ)ഞാന്‍ ചരിത്രവും. ഞങ്ങള്‍ ചരിത്രത്തിലെ കുട്ടികള്‍ക്ക് മാത്സ് ബ്ലോക്ക് വഴിവേണമായിരുന്നു പോകാന്‍. ഒരു ദിവസം അവന്‍ വന്നില്ലെങ്കില്‍ അതറിയാന്‍ പറ്റുമായിരുന്നു. ആ ബ്ലോക് സജീവമായിരുന്നത് അവന്റെ സാന്നിധ്യം കൊണ്ടായിരുന്നു. ഇപ്പോള്‍ ബ്ലോഗുകളുടെ ലോകത്തും അവന്‍ ആ സാന്നിധ്യം അതേപടി നിലനിര്‍ത്തുന്നു. പിന്നെ കുറെയധികം നല്ല കൂട്ടുകാര്‍. ജീവിതത്തിന്റെ ഭാഗമായവര്‍, എന്റെ ഷൈനി, ഗോപു, ദിവ്യ, ഇപ്പോള്‍ ദാ &lt;a href="http://sajipni.blogspot.com/2008/04/blog-post.html"&gt;കിനാവും&lt;/a&gt;. പേരിലേയുള്ളൂ കിനാവ്. നല്ല യാഥാര്‍ഥ്യബോധമുണ്ട്. ഇപ്പോള്‍ ഈ ചെക്കന്‍ കാരണം ചാറ്റ് റൂമില്‍ ചെല്ലേണ്ട. ചേച്ചി എഴുതിയോ, എഴുതിയോ എന്നു ചോദിച്ച് വഴിനടക്കാന്‍ സമ്മതിക്കില്ല. (ദേ എഴുതി കേട്ടോ, കുറച്ച്നാളു മിണ്ടാതിരി അവിടെ)&lt;br /&gt;&lt;br /&gt;ഇനി എന്താ എഴുതുക? ബ്ലോഗില്‍ എനിക്കു പ്രിയപ്പെട്ട ചില എഴുത്ത്കാരുണ്ട്, പ്രിയം എന്നു പറഞ്ഞാല്‍ അസൂയ മിക്സ് ചെയ്ത പ്രിയം. ഗുപ്തന്‍,സിജി,മയൂര.. പിന്നെ കവികളില്‍ രാപ്പനി, സനാതനം, പ്രതിഭാഷ.. ഇനിയുമുണ്ടാകുമെഴുത്തുകാര്‍. പക്ഷേ വായന ചുരുക്കമാണ്, ഏതെങ്കിലും കൂട്ടുകാര്‍ ലിങ്ക് തരണം. ദേ ഇവിടൊരു നല്ല കവിതയുണ്ട് ഒരു കഥയുണ്ട് എന്നൊക്കെ പറഞ്ഞ്.. സ്ഥിരം വായിക്കുന്ന ചില ബ്ലോഗുകളുമുണ്ട്. ഇപ്പോഴൊന്നും ഓര്‍മ വരുന്നില്ല. പാതിയുറക്കത്തീലാണെഴുതുന്നത്. എന്താണാവോ എഴുതി വന്നത്? എന്തായാലും പ്രിയപ്പെട്ട കൂട്ടുകാരെ വായിക്കുക.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2492177208657758832-504474603510434935?l=mazhakkaazhchakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mazhakkaazhchakal.blogspot.com/feeds/504474603510434935/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2492177208657758832&amp;postID=504474603510434935' title='47 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2492177208657758832/posts/default/504474603510434935'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2492177208657758832/posts/default/504474603510434935'/><link rel='alternate' type='text/html' href='http://mazhakkaazhchakal.blogspot.com/2008/04/blog-post.html' title='വാര്‍ഷിക പോസ്റ്റ്.'/><author><name>ലേഖാവിജയ്</name><uri>http://www.blogger.com/profile/01208593706555939052</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>47</thr:total></entry><entry><id>tag:blogger.com,1999:blog-2492177208657758832.post-7760391727197119890</id><published>2007-12-05T23:10:00.002+05:30</published><updated>2009-02-24T22:29:47.920+05:30</updated><title type='text'>പുനര്‍ജ്ജനി</title><content type='html'>&lt;strong&gt;ജ&lt;/strong&gt;നാലക്കരികില്‍ നിന്നു നോക്കിയാല്‍ കുറേ ദൂരത്തോളമുള്ള കാഴ്ചകള്‍ കാണാം. എന്നും പതിനൊന്നുമണിക്കു പച്ചക്കറികുട്ടയും തലയില്‍ വച്ച്,സബ്ജീ ലേ .. എന്നു വിളിച്ച് നടന്നുപൊകുന്ന ഒരു സ്ത്രീ, കിരുകിരാ ശബ്ദമുള്ള                 പഴയ സൈക്കിളില്‍ ഒരു ചെരിപ്പുകുത്തി, ഏതോ കിന്റര്‍ഗാര്‍ട്ടനിലെ കുട്ടികളേയും കൊണ്ട് മണീയൊച്ച കേള്‍പ്പിച്ച് കടന്നു പോകുന്നൊരു സൈക്കിള്‍ റിക്ഷ, ഇത്തിരികൂടി കഴിയുമ്പോള്‍ ഉന്തുവണ്ടിയില്‍ നിറയെ കുപ്പിവളകളുമായൊരു ചൂടിവാലാ........... തീര്‍ന്നു നിരത്തിലെ കാഴ്ചകള്‍. എന്നും ഒരേ കാഴ്ചകള്‍.. പകലുകള്‍ക്കെല്ലാം ഒരേ നിറം. ഒരേ സിനിമ തന്നെ ആവര്‍ത്തിച്ചു കാണുന്നതുപോലെ. മടുത്തു. ഒച്ചയനക്കങ്ങളില്ലാത്ത പകലുകള്‍. ഒരു കാക്ക പോലും കരയുന്നില്ല. ചുമരിലെ ക്ലോക്കിന്റെ സൂചികളുടെ ചലനത്തിനു ഇത്രയും ഒച്ചയോ?തണുപ്പു കാലമായാല്‍ പിന്നെ ഒന്നും വയ്യ. എന്തെങ്കിലും ചെയ്യാന്‍ വല്ലാത്ത മടിയാണു. വായനയില്ല. നീണ്ട നീണ്ട പകലുറക്കങ്ങളുമായി ആലസ്യത്തിന്റെ പടുകുഴിയിലേക്കു വീണുപോകും. വിശ്വത്തിനു ദേഷ്യമാണു. ഉത്തര ഉള്ളതുകൊണ്ടാണു. അവളെ പറഞ്ഞുവിട്ടിട്ട് ജോലിയൊക്കെ തന്നെ ചെയ്യൂ എന്നു പറയും. കോളനിയിലെ വിമന്‍സ് ക്ലബ്ബിന്റെ പ്രെസിഡെണ്ട് മിസിസ് ദേശ് മുഖ് പറയും വിന്ററായാല്‍ പിന്നെ മിസിസ് വിശ്വനാഥനെ കാണാന്‍ കൂടി കിട്ടില്ല എന്ന്.&lt;br /&gt;&lt;br /&gt;          സെല്‍ഫോണ്‍ പാടുന്നു.. തേരെബിനാ സിന്ദഗീസെ...&lt;br /&gt;ആരാണീ നേരത്ത്.. വിശ്വമാകും. അല്ലല്ലൊ. നാട്ടില്‍ നിന്നാണു. ആശ്വാസം, മലയാളത്തില്‍ സംസാരിക്കാലോ.&lt;br /&gt;ഫീഡ് ചെയ്യാത്ത നമ്പര്‍ ആരുടെയാകും എന്ന ആശങ്കയില്‍ ഹലോ പറയുമ്പോള്‍ മറുപുറത്ത്  ഒരു പതിഞ്ഞ ചിരി, ശബ്ദം.&lt;br /&gt;ഹലോ, ഇന്ദിരേ ഇതു ഞാനാണു.&lt;br /&gt;ഞാന്‍?നല്ല പരിചയമുള്ള ശബ്ദം.&lt;br /&gt;പറയൂ മനസ്സിലായോ എന്നെ?&lt;br /&gt;ഉവ്വ്,നിനക്കു സുഖല്ലേ?മായയും കുട്ടികളും സുഖായിരിക്കുന്നോ?&lt;br /&gt;ഓ സന്തോഷം. വര്‍ഷങ്ങള്‍ക്കുശേഷവും നീ എന്റെ ശബ്ദം വേഗം തിരിച്ചറിഞ്ഞവല്ലൊ!&lt;br /&gt;നിന്റെ വിശേഷങ്ങള്‍ പറയൂ ഇന്ദിരേ. നിനക്കു സുഖമല്ലേ?കുട്ടികള്‍ എവിടെ. വിശ്വത്തിനു സുഖമല്ലേ?&lt;br /&gt;എല്ലാവര്‍ക്കും സുഖം. കുട്ടികള്‍ സ്കൂളില്‍ പോയിരിക്കുന്നു.&lt;br /&gt;എന്താ നിനക്കു? വല്ലാത്തൊരു തണുപ്പു ശബ്ദത്തില്‍..&lt;br /&gt;ഇവിടെ തണുപ്പാണു അതോണ്ടാവും.&lt;br /&gt;നല്ല മറുപടി. പക്ഷേ പഴയ പ്രസരിപ്പില്ല ശബ്ദത്തിനു.. എന്താ പറ്റിയെ നിനക്കു?&lt;br /&gt;പഴയ പ്രസരിപ്പോ .. വയസ്സു മുപ്പത്തിയഞ്ചായി..  ഇനിയെന്തു പ്രസരിപ്പ്......&lt;br /&gt;മുപ്പത്തിയഞ്ചാം വയസ്സില്‍ നീ വൃദ്ധയെപ്പോലെ സംസാരിക്കുന്നു. നീ ഇപ്പോള്‍ ഒന്നുമെഴുതാറില്ലേ ഇന്ദിരേ? മുപ്പത്തീയഞ്ചാം വയസ്സില്‍ പ്രണയിച്ചു തുടങ്ങിയവരേക്കുറിചു നീ ഒരു കഥ എഴുതിയിരുന്നു. ഓര്‍ക്കുന്നില്ലേ?&lt;br /&gt;ഓര്‍ക്കുന്നു....&lt;br /&gt;എത്രനാള്‍ കൂടിയാണു ഞാന്‍ വിളിക്കുന്നതു?നിനക്കൊന്നും പറയാനില്ലേ ? എഴുതുന്ന ഇടവേളകളിലെ ഗൌരവം ഒഴിച്ചാല്‍ നീ എപ്പോഴും ഓരോ വികൃതികളൊപ്പിക്കുമായിരുന്നു.കലപിലാ വര്‍ത്തമാനം പറഞ്ഞ്.. ഉറക്കെ ചിരിച്ച്.. അതുകൊണ്ടു എഴുതുന്ന ഇന്ദിരയേക്കാള്‍എനിക്കിഷ്ടം എഴുതാത്ത ഇന്ദിരയെ ആയിരുന്നു. ഹലോ, ഞാന്‍ പറേണ വല്ലതും നീ കേള്‍ക്കുന്നുണ്ടോ?&lt;br /&gt;ഉവ്വു . നീ പറയൂ, കേള്‍ക്കാന്‍ രസമുണ്ട്.&lt;br /&gt;നീ ഇപ്പോള്‍ മുഴുവന്‍ സമയ എഴുത്തൂകാരിയായോ? എന്തൊരു ഗൌരവം ശബ്ദത്തിനു.&lt;br /&gt;ഞാനോ? ശാന്തം പാപം! അക്ഷരങ്ങള്‍ കൂടി മറന്നുപോയിരിക്കുന്നു. ചില അക്ഷരങ്ങള്‍ എവിടെ നിന്നു എങ്ങോട്ടാണു വളയേണ്ടത്, തിരിയേണ്ടതു എന്നൊക്കെ.. അക്ഷരങ്ങളുടെ വളവുകളും തിരിവുകളും എന്റെ വിരലുകള്‍ക്കിപ്പോള്‍ വഴങ്ങാറേയില്ല.&lt;br /&gt;സാരല്ല ഇന്ദിരേ. ഇനീപ്പോ കുട്ടികളൊക്കെ  സ്ക്കൂളില്‍ പോയിക്കഴിഞ്ഞാല്‍ നിനക്കെഴുതി തുടങ്ങാം. ഞാന്‍ ഇടക്കു വിളിക്കാം . വിശ്വത്തിനോട് അന്വേഷണം പറയൂ.&lt;br /&gt;&lt;br /&gt;          അരവിന്ദിന്റെ ഫോണ്‍ കാള്‍ കുറെ ഓര്‍മകള്‍ കൊണ്ടുവന്നു.&lt;br /&gt;ആദ്യം വെറും സഹപാഠി.. പിന്നെ സുഹൃത്ത്.. പിന്നീടെപ്പോഴോആ ബന്ധം സൌഹൃദത്തിന്റെ അതിരുകള്‍ ഭേദിച്ച് പ്രണയത്തിന്റെ വഴികളിലൂടെ നടന്നുപോയി.. നിത്യവും കണ്ടാലും നീണ്ട നീണ്ട പ്രണയ ലേഖനങ്ങള്‍ എഴുതുമായിരുന്നു അരവിന്ദ്. അന്നു എല്ലാ രാത്രികള്‍ക്കും നിലാവുണ്ടായിരുന്നു. ഒരു മഴയും കരഞ്ഞില്ല. എല്ലാ മഴകളും  പാടി. എല്ലാ കിളികളും പാടി. ഏതു പൂവിന്റെ ഗന്ധവും അരവിന്ദിന്റെ ഓര്‍മകള്‍ കൊണ്ടുവന്നു. എല്ലാ രാത്രികളിലും അരവിന്ദിന്റെ ഓര്‍മകളുമായുറങ്ങുകയും ആ ഓര്‍മ്മകളിലേക്കുണരുകയും ചെയ്തു.&lt;br /&gt;&lt;br /&gt;          എനിക്കു ധനമൊന്നും വേണ്ട, ഇന്ദിരയെ മാത്രം മതി എന്ന വിശ്വത്തിന്റെ പ്രൊപ്പോസലിലെ പ്രലോഭനം തള്ളിക്കളയാന്‍ അഛനായില്ല. അരവിന്ദ്,എന്നെ ഒന്നു വന്നു വിളിക്കൂ നമ്മള്‍ക്കെങ്ങോട്ടങ്കിലും പോകം എന്നു പറഞ്ഞപ്പോള്‍, ഈ ഇരുപത്തിമൂന്നാം വയസ്സില്‍ നമ്മളെങ്ങോട്ട് പോകാന്‍ ഇന്ദിരേ? എനിക്കൊരു ജോലിയില്ല എങ്ങനെ ജീവിക്കും. നീ ഇത്ര സീരിയസ്സാണെന്നു ഞാനറിഞ്ഞിരുന്നുമില്ല എന്ന മറുപടി തളര്‍ത്തിക്കളഞ്ഞു. ആത്മനിന്ദ തോന്നി. എങ്ങനെയാണു സീരിയസ്സായി പ്രണയിക്കുക, എങ്ങനെയാണു ലാഘവത്തോടെ പ്രണയിക്കുക? എത്ര കരഞ്ഞു. കരഞ്ഞിട്ടും ഒഴിഞ്ഞുപോയില്ല വേദനകള്‍. എല്ലാ പ്രണയവും ഇങ്ങനെയാണു. ആദ്യം മധുരിക്കും പിന്നെ കയ്ക്കും. വിശ്വത്തോടൊപ്പം ദല്‍ഹിക്കു പോരുമ്പോള്‍ ആശ്വാസമായിരുന്നു. ഓര്‍മ്മകള്‍ക്കു വിട. കഷ്ടം അതു കൂടെ വന്നു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷവും ഒപ്പം നടക്കുന്നു. ഓര്‍മ്മകള്‍ക്കു ദൂരം എങ്ങനെ ബാധകമാവും?&lt;br /&gt;&lt;br /&gt;          കാളിംഗ് ബെല്‍.വാതിലിന്നപ്പുറം കുട്ടികളുടെ കലപില. സ്കൂള്‍ ബസിന്റെ ഹോണ്‍ കേട്ടില്ലല്ലൊ എന്നു അതിശയിച്ച് വാതില്‍ തുറക്കവേ വിശ്വവും കുട്ടികളും  ഒരുമിച്ച്. ആ വഴി വന്നപ്പോള്‍ ഞാനിവരേയും കൂട്ടി. വിശ്വം ചിരിച്ചു. നാലു ദിവസത്തെ യാത്രയുടെ ക്ഷീണം മുഖത്ത്.മാളു കൊഞ്ചുന്നു. അഛനെന്താ കൊണ്ട്വന്നേ?അശ്വിനു കോമിക്സും മാളൂനു ബാര്‍ബിഡോളുകളും. മുടിയഴിഞ്ഞ്, ഉടുപ്പുകളഴിഞ്ഞ് ആ ബാര്‍ബിക്കുട്ടികള്‍ ഇനി ഇവിടെയാകെ ചിതറിക്കിടക്കും.&lt;br /&gt;വിശ്വത്തിനു വേറെ പണിയില്ലേ? ഈ കുട്ടി ഒന്നും സൂക്ഷിച്ച് വക്കില്ല. വെറുതേ പിന്നെയും പിന്നെയും വാങ്ങുക തന്നെ.&lt;br /&gt;വിശ്വം പിന്നെയും ചിരിച്ചു. വിശ്വം എപ്പോഴും ഇങ്ങനെയാണു. എന്തുപറഞ്ഞാലും വെറുതെ ചിരിക്കും, നാളെക്കഴിഞ്ഞാല്‍ വിശ്വത്തിനു പിന്നെയും ടൂറാണു. ബ്രീഫ് കേസില്‍ വേണ്ടതെല്ലാമെടുത്ത് വക്കുമ്പോള്‍ ദേഷ്യം തോന്നി. എന്നാണീ യാത്രകള്‍ ഒഴിഞ്ഞ് നിങ്ങള്‍ ഒന്നു സ്വസ്ഥമാകുന്നതു വിശ്വം? വിശ്വം ചിരിച്ചു, പിന്നെയും.&lt;br /&gt;മനീഷയുടെ ഹസ്ബന്റിന്റെ ബിസിനസ് ടൂര്‍ പോലെ ആകാ‍തിരുന്നാല്‍ കൊള്ളാം. വിശ്വം ഉറക്കെ ചിരിച്ചു. ചിരിയുടെ അലകള്‍ മുറിവിട്ട്, വീടു വിട്ട് പുറത്തേക്കു പോയി. മനീഷയുടെ ഭര്‍ത്താവ്  ഓഫീസിലെ സ്റ്റെനോയ്ക്കൊപ്പം ടൂര്‍ പോയതു കോളനിയില്‍ പാട്ടാണ്.&lt;br /&gt;&lt;br /&gt;          പിന്നെയും അതേ പകല്‍.. അതേ കാഴ്ചകള്‍.&lt;br /&gt;മൊബൈല്‍ പാടുന്നു.അരവിന്ദ്..&lt;br /&gt;ഹലോ, ഇന്ദിരേ..&lt;br /&gt;പറയൂ.&lt;br /&gt;നിനക്കു സുഖമല്ലേ ഇന്ദിരേ?&lt;br /&gt;അതേ സുഖം തന്നെ.&lt;br /&gt;പക്ഷേ നിന്റെ ശബ്ദത്തില്‍ എന്തോ വിഷമം പോലെ..&lt;br /&gt;ഏയ് ഒന്നൂല്ല നിനക്കു തോന്നുന്നതാവും.&lt;br /&gt;ഞാനൊരു കാര്യം പറയട്ടെ ഇന്ദിരേ&lt;br /&gt;പറയൂ..&lt;br /&gt;നിന്റെ കത്തുകളൊക്കെ ഞാനിപ്പോഴും സൂക്ഷിച്ച് വച്ചിട്ടുണ്ട്.&lt;br /&gt;എന്തിനു? മായ കാണില്ലെ, വായിക്കില്ലേ?&lt;br /&gt;മായ കണ്ടാലും കുഴപ്പമില്ല ഇന്ദിരേ. അതൊന്നും പ്രണയ ലേഖനങ്ങളേ ആയിരുന്നില്ല. നിലാവിനെ കുറിച്ച് പൂക്കളെക്കുറിച്ച്, സൌഹൃദങ്ങളെപ്പറ്റി.. പ്രണയത്തെപ്പറ്റി നീ ഒരിക്കലും എഴുതിയിരുന്നില്ല. നിനക്കോര്‍മയുണ്ടോ, ഒരു കത്തിലെ വിഷയം ബാബറി മസ്ജിദ് തകര്‍ത്തതിനേക്കുറിച്ചായിരുന്നു. പാവം ഞാന്‍ .&lt;br /&gt;അരവിന്ദ് പൊട്ടിചിരിച്ചു.&lt;br /&gt;നിനക്കെന്താ ഇന്ദിരേ വല്ലാത്ത നിസ്സംഗത. എന്നോടൊന്നും ചോദിക്കാനില്ലെ നിനക്കു?&lt;br /&gt;നീ ഇങ്ങനെ പറഞ്ഞ് കൊണ്ടിരുന്നാല്‍ ഞാന്‍ എങനെയാ ചോദിക്കുക? ഞാന്‍ പറയട്ടെ അരവിന്ദ്.. നീ ഇനി എന്നെ വിളിക്കരുതു.&lt;br /&gt;ഞാന്‍ അരുതായ്ക എന്തെങ്കിലും പറഞ്ഞോ? നമ്മള്‍ നല്ല ഫ്രണ്ട്സ് അല്ലേ?&lt;br /&gt;..ആയിരുന്നു പണ്ട്. ഇപ്പോഴല്ല. അന്നു നമ്മള്‍ നല്ല കൂട്ടുകാര്‍ ആയിരുന്നു. നമ്മള്‍ പ്രണയിക്കുന്നതിനും മുന്‍പു. ഒരു പ്രണയവും സൌഹൃദത്തിലേക്കു മടങ്ങിപ്പോകില്ല അരവിന്ദ്. പ്രണയം പ്രണയമായിത്തന്നെ നീറിയൊടുങ്ങും.&lt;br /&gt;ഇന്ദിരേ ഈ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി ഞാന്‍ നിന്നെ മറക്കാന്‍ ശ്രമിക്കുകയാണു. പക്ഷേ സാധിക്കുന്നില്ല.&lt;br /&gt;&lt;br /&gt;കഷ്ടം. നിനക്കറിയൊ അരവിന്ദ്, കരഞ്ഞ് കാലുപിടിച്ചിട്ടും തള്ളിക്കളയുന്നവനോട് പെണ്ണിനു പുഛമാണു.അല്ലെങ്കിലും എന്റെ പ്രണയം സീരിയസ്സായിരുന്നില്ല. അതൊരു നേരമ്പോക്കായിരുന്നു.&lt;br /&gt;&lt;br /&gt;നീ പകവീട്ടുകയാണോ?&lt;br /&gt;&lt;br /&gt;നിനക്കു അങ്ങനെ തോന്നിയൊ?അപമാനിക്കപെടുന്നവര്‍ പകവീട്ടും. അതു പുതിയ കാര്യമൊന്നുമല്ല. വര്‍ഷങ്ങള്‍ക്കുമുന്‍പു  എനിക്കൊരു ജോലി കിട്ടും വരെ നീ കാത്തിരിക്കൂ എന്നു പറഞ്ഞിരുന്നെങ്കില്‍ സന്തോഷത്തോടെ ഞാന്‍ കാത്തിരിക്കുമായിരുന്നു. പകരം എന്റെ സ്നേഹത്തിന്റെ വിശ്വാസ്യതയെയാണു നീ ചോദ്യം ചെയ്തതു. ഇപ്പോള്‍പിന്നെയും നിനക്കൊരു നേരമ്പോക്ക് . അല്ലതെന്താ?ദയവുചെയ്തു ഇനി എന്നെ വിളിക്കരുതു. നിന്നോട് സംസാരിക്കാന്‍ എനിക്കു താല്പര്യമില്ല.&lt;br /&gt;മറുപടിക്കു കാത്തു നിന്നില്ല. ഫോണ്‍ ഓഫ് ചെയ്യുമ്പോള്‍ ഒരു പകവീട്ടിയതിന്റെ ആനന്ദമുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;          ഒരുപാട് നാളുകള്‍ക്കു ശേഷം സ്വപ്നങ്ങള്‍ കണ്ടുറങ്ങി.&lt;br /&gt;രാത്രി അമ്മ വിളിച്ചു. നാളെ പിറന്നാളാണെന്നോര്‍മിപ്പിക്കാന്‍ അമ്മ ഇങ്ങനെയാണ്. കൂടെക്കൂടെ വിളിക്കും. മക്കളുടേയും കൊച്ചുമക്കളുടേയുംഓരോകാര്യവും ഓര്‍ത്തു വയ്ക്കും. കഴിഞ്ഞ വര്‍ഷംതന്റെ പിറന്നാള്‍ അനിയന്‍  കുട്ടന്‍ മറന്നുപോയി. അവന്‍ വിളിച്ചില്ലല്ലൊ വിളിച്ചില്ലല്ലൊ എന്നു പറഞ്ഞ് വിശ്വത്തിനു സ്വൈരം കൊടുത്തില്ല. അവനിപ്പോള്‍ നിന്റെ പഴയ അനിയന്‍ കുട്ടന്‍ അല്ല. ജോലിയായി കുടുംബമായി. ഇതൊന്നും ഓര്‍ത്തിരിക്കാന്‍ അവനു നേരമില്ല. നിനക്കു ഇങ്ങനെ സകലരുടേയും പിറന്നാളും ശ്രാദ്ധവും വാര്‍ഷികവും ഒക്കെ ഓര്‍ത്തിരുന്നാല്‍ മതി. വേറെ പണിയൊന്നുമില്ലല്ലൊ എന്നു  വിശ്വം കളിയാക്കി. ഇപ്പോള്‍ വിശ്വവും മറന്നിരിക്കുന്നു. എത്ര ശ്രമിച്ചാലും നാളെ ഇവിടെയെത്താന്‍ പറ്റില്ല. വിശ്വത്തിന്റെ സ്നേഹമൊക്കെ നഷ്ടമായിരിക്കുന്നു. വിശ്വത്തിനു ഫോണ്‍ ചെയ്താലോ? അല്ലെങ്കില്‍ വേണ്ട. ഡോണ്ട് ബീ സില്ലി ഇന്ദൂ എന്നു പറയും. നാളെ വിളിക്കുമോന്ന് നോക്കാം.&lt;br /&gt;&lt;br /&gt;          ആറു മണിയായിട്ടും വെട്ടം വീണിട്ടില്ല. സൂര്യനുദിച്ചില്ലേ? വിശ്വം പറയും തണുപ്പുകാലത്ത് മൂപ്പരും നിന്നെപ്പോലെയാണു രാവിലെ വൈകിയുണര്‍ന്നു  വൈകിട്ട് വേഗം സ്ഥലം വിടും. എന്നാലും വിശ്വം വിളിച്ചില്ലല്ലോ എന്നു പരിഭവിച്ച്  ചായക്കു വെള്ളം വക്കുമ്പോള്‍ കാളിംഗ് ബെല്‍! അയ്യോ വന്നുവോ കള്ളന്‍, നാലു ദിവസം കഴിഞ്ഞേ വരൂന്ന് പറഞ്ഞിട്ട്.. പക്ഷേ വാതിലിന്നപ്പുറം ഒരു അപരിചിതന്‍. ജാക്കറ്റ് ധരിച്ച്, മങ്കിക്യാപ് വച്ച് , ഏതോ അപസര്‍പ്പക കഥയിലെ ആന്റി ഹീറോയെപ്പോലെ. പേടി തോന്നി. മാഡം ഒന്നു വാതില്‍ തുറക്കൂ പതിഞ്ഞ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു. വാതില്‍ തുറക്കുമ്പോള്‍ , മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡേ മാം എന്നു പറഞ്ഞ് കയ്യിലിരുന്ന മനോഹരമായ ബൊക്കെ അയാള്‍ നീട്ടി. ഞാന്‍ ടൌണിലെ ഫ്ലവര്‍ ഷോപ്പില്‍ നിന്നുമാണു. വിശ്വനാഥന്‍ സര്‍ ഈ ദിവസം രാവിലെ ഇതു ഇവിടെ ഏല്‍പ്പിക്കാന്‍ പറഞ്ഞിരുന്നു. അയാള്‍ ചിരിച്ചു . പിന്നെ ഗേറ്റ് തുറന്ന്  വെളിയിലേക്കിറങ്ങിപ്പോയി. കണ്ണീര്‍ നിറഞ്ഞ് കാഴ്ച്ചകള്‍ മങ്ങിപ്പോയി. ഒരു കരച്ചില്‍ മഴപോലെ ഇരമ്പിവന്നു. വേദനകള്‍ മാത്രമല്ല എന്നെ കരയിക്കുന്നത്........&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2492177208657758832-7760391727197119890?l=mazhakkaazhchakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mazhakkaazhchakal.blogspot.com/feeds/7760391727197119890/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2492177208657758832&amp;postID=7760391727197119890' title='74 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2492177208657758832/posts/default/7760391727197119890'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2492177208657758832/posts/default/7760391727197119890'/><link rel='alternate' type='text/html' href='http://mazhakkaazhchakal.blogspot.com/2007/11/blog-post.html' title='പുനര്‍ജ്ജനി'/><author><name>ലേഖാവിജയ്</name><uri>http://www.blogger.com/profile/01208593706555939052</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>74</thr:total></entry><entry><id>tag:blogger.com,1999:blog-2492177208657758832.post-7465793355694231916</id><published>2007-04-13T00:25:00.000+05:30</published><updated>2008-01-19T00:17:30.051+05:30</updated><title type='text'>ഞാനും എന്റെ മഴയും</title><content type='html'>വീടിനു പിന്നിലെ കുന്നിന്മുകളില്‍ നിന്നാല്‍ അങ്ങേ കുന്നിറങ്ങി മഴ വരുന്നതു കാണാം ചിലപ്പോള്‍ ആര്‍ത്തിരമ്പി മറ്റ് ചിലപ്പോള്‍ മൂളിപ്പാട്ട് പാടി ...&lt;br /&gt;ആര്‍ത്തിരമ്പി വരുന്ന മഴയെ തോല്പിക്കാന്‍ അതി വേഗം ഓടീയിട്ടുണ്ട് ...&lt;br /&gt;മഴ പക്ഷെ പിന്നിലൂടെ വന്നു കുസൃതിയോടെ ഇറുകെപ്പുണര്‍ന്നു കടന്നുപോകും ...&lt;br /&gt;എന്നോടാ കളി എന്നൊരു കള്ളചിരിയോടെ ...&lt;br /&gt;മഴ കുട്ടിക്കാലത്ത് ഒരു കൌതുകമായിരുന്നു ...&lt;br /&gt;കുട ചൂടിയും ചൂടാതെയും മഴയ്ക്കൊപ്പം തിമിര്‍ത്ത നാളുകള്‍ ...&lt;br /&gt;കടലാസു വഞ്ചിയില്‍ കട്ടുറുമ്പിനെ കടത്തുകാരനാക്കി രസിച്ചിരുന്ന നാളുകള്‍ ...&lt;br /&gt;ഒരു കുടയില്‍ മൂന്നും നാലും പേര്‍ ഒരുമിച്ചു സ്കൂളിലേക്കു മഴ നനഞ്ഞു പോയ നാളുകള്‍ ...&lt;br /&gt;ബാല്യത്തിലെ കൌതുകം കൌമാരത്തില്‍ ഹരമായി ...&lt;br /&gt;മഴക്കു ആരും കാണാത്ത ഭാവങ്ങള്‍ ...&lt;br /&gt;മനസ്സില്‍ പ്രണയം പെയ്തു നിറച്ച മഴകള്‍ ...&lt;br /&gt;ജാലകത്തിനപ്പുറം വന്നു പാട്ടു പാടുന്ന മഴകള്‍ ...&lt;br /&gt;“നീയീ ജാലകം തുറക്കൂ, നിന്റെ വിരല്‍ത്തുമ്പൊന്നു നീട്ടൂ ... ഞാനൊന്നുമ്മ വയ്ക്കട്ടെ ...”&lt;br /&gt;എന്നു മന്ത്രിച്ച മഴകള്‍ ...&lt;br /&gt;എത്ര തവണ വിരല്‍ ത്തുമ്പുകളില്‍ കുളിരുള്ള ഉമ്മകള്‍ ഏറ്റുവാങ്ങി ...&lt;br /&gt;എനിക്കൊപ്പം ഒരുപാടു കരയുകയും പിന്നെ ചിരിക്കുകയും രാത്രികളില്‍ എന്നെ പാട്ടു പാടി ഉറക്കുകയും ചെയ്ത എന്റെ മഴ ... എന്റെ മാത്രം മഴ ...&lt;br /&gt;എന്റെ ജാലകത്തിനപ്പുറത്തെ ദീര്‍ഘചതുരത്തില്‍ എനിക്കായി മാത്രം പെയ്തിരുന്ന എന്റെ സ്വന്തം മഴ ...&lt;br /&gt;വിവാഹത്തലേന്നു മഴ പെയ്യുമ്പോള്‍ അമ്മയ്ക്കു പരിഭ്രമമായി ...&lt;br /&gt;കാലബോധമില്ലാത്ത മഴ.നാളെ ഇങ്ങനെ നിന്നാല്‍ എന്തു ചെയ്യും ഭഗോതീ ...&lt;br /&gt;ജനാലക്കരികില്‍ നിന്നു വിരല്‍ നീട്ടുമ്പോള്‍ ഞാന്‍ ചൊദിച്ചു ...&lt;br /&gt;നാളെ വരുമോ?&lt;br /&gt;ഇല്ല ...&lt;br /&gt;മഴ കരഞ്ഞു ...&lt;br /&gt;എന്തേ ...?&lt;br /&gt;വരില്ല ... അത്രതന്നെ ... നിനക്കറിയില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് അറിയുക ...&lt;br /&gt;മഴ പിന്നെയും കരഞ്ഞു ... കൂടെ ഞാനും..&lt;br /&gt;പിറ്റേന്നു വിജയ്ന്റെ കൈ പിടിക്കുമ്പോള്‍ പുറത്തു വെയിലായിരുന്നു കത്തുന്ന മേട വെയില്‍ ...&lt;br /&gt;വേനലവധിക്കാലത്തു നാട്ടിലെത്തിയാല്‍ മഴയുടെവരവായി ... തോരാത്ത മഴ ...&lt;br /&gt;അമ്മ ആരോടെന്നില്ലാതെ ചോദിക്കുന്നതു കേള്‍ക്കാം കുട്ടികള്‍ വരാനിരുന്നോ മഴ പെയ്യാന്‍? അതിശയം തോന്നും.&lt;br /&gt;ജാലകം തുറന്നു ഞാന്‍ ചോദിക്കും..&lt;br /&gt;നീ എന്നെ കാത്തിരിക്കുകയായിരുന്നോ ...&lt;br /&gt;പിന്നല്ലാതെ ...&lt;br /&gt;മഴയുടെ കണ്ണുകളിലെ കുസൃതിച്ചിരി ...&lt;br /&gt;ഓരോ അവധിക്കാലത്തേയും ആദ്യത്തെ പുലര്‍ച്ചകളില്‍ മഴത്തുള്ളികള്‍ ജാലകച്ചില്ലിന്മേല്‍ വന്നു തട്ടിവിളിക്കും&lt;br /&gt;ജനാല തുറക്കൂ ... ഞാന്‍ നിന്നെയൊന്നു കാണട്ടെ ...&lt;br /&gt;കുട്ടികള്‍ അവധിക്കു വന്നാല്‍ ഈ മഴ കാരണം പുറത്തേക്കിറങ്ങേണ്ടല്ലോ ദൈവമെ എന്നു അമ്മ പരിഭവിക്കുമ്പോള്‍ ഞാന്‍ ചിരിക്കും കൂടെ മഴയും.&lt;br /&gt;അമ്മയ്ക്കു നമ്മളെ അറിയില്ല&lt;br /&gt;കുട്ടികളുമൊത്തു മഴയില്‍ കുളി(കളി)ക്കാനിറങ്ങുമ്പോള്‍ അമ്മക്കു വേവലാതികള്‍ പിന്നെയും ...&lt;br /&gt;ഭഗോതീ‍, കുട്ടികള്‍ക്കു പനി പിടിക്കൂല്ലൊ !&lt;br /&gt;മഴ കളിയാക്കും ‘നിനക്കെത്ര പനി പിടിച്ചു, നിന്റെ അമ്മയ്ക്കൊന്നും അറിയില്ല‘&lt;br /&gt;ഞാന്‍ പറയും&lt;br /&gt;“സാരല്ല്യ നമ്മള്‍ക്കു നമ്മളേ അറിയാല്ലോ നിനക്കു എന്നേയും എനിക്കു നിന്നേയും ...“&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2492177208657758832-7465793355694231916?l=mazhakkaazhchakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mazhakkaazhchakal.blogspot.com/feeds/7465793355694231916/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2492177208657758832&amp;postID=7465793355694231916' title='58 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2492177208657758832/posts/default/7465793355694231916'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2492177208657758832/posts/default/7465793355694231916'/><link rel='alternate' type='text/html' href='http://mazhakkaazhchakal.blogspot.com/2007/04/blog-post.html' title='ഞാനും എന്റെ മഴയും'/><author><name>ലേഖാവിജയ്</name><uri>http://www.blogger.com/profile/01208593706555939052</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>58</thr:total></entry></feed>
